Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightജലക്ഷാമം രൂക്ഷം;...

ജലക്ഷാമം രൂക്ഷം; ജനപ്രതിനിധികള്‍ പെരിയാര്‍വാലി ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
ജലക്ഷാമം രൂക്ഷം; ജനപ്രതിനിധികള്‍ പെരിയാര്‍വാലി ഓഫിസ് ഉപരോധിച്ചു
cancel
camera_alt

കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മുടക്കുഴ

പഞ്ചായത്തംഗങ്ങൾ പെരിയാർവാലി ഓഫിസ് ഉപരോധിക്കുന്നു

പെരുമ്പാവൂർ: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മുടക്കുഴ പഞ്ചായത്തംഗങ്ങൾ പെരിയാർവാലി ഓഫിസ് ഉപരോധിച്ചു. പുഴയിലും തോടുകളിലും വെള്ളമില്ലാത്തതിനാൽ കിണറുകൾ വറ്റിവരണ്ട സ്ഥിതിയിൽ മെയിൻ കനാലുകളിൽനിന്ന് വെള്ളം തുറന്നുവിടാത്തതിൽ പ്രതിഷേധിച്ചായിരുന്നു പട്ടാലിലെ പെരിയാർവാലി ഓഫിസ് ഉപരോധിച്ചത്.

ഓണത്തിനു മുമ്പ് ഒരുദിവസമെങ്കിലും വെള്ളം തുറന്നുവിട്ട് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ജനപ്രതിനിധികൾ അസി. എൻജിനീയർ പി. സീനയോട് ആവശ്യപ്പെട്ടു.

ചൂരമുടി, വക്കുവള്ളി, മുടക്കുഴ അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളമില്ല. പഞ്ചായത്തിൽനിന്ന് ടാങ്കർ ലോറികളിൽ വെള്ളം കൊടുക്കണമെങ്കിൽ കലക്ടറുടെ അനുവാദം കിട്ടി കരാർ വെക്കാൻ കാലതാമസം വരും.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരംസമിതി അധ്യക്ഷരായ ജോസ് എ. പോൾ, വത്സ വേലായുധൻ, റോഷ്‌നി എൽദോ, സോമി ബിജു എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.

കലക്ടറുമായി ആലോചിച്ച് പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥ അറിയിച്ചതായി പ്രസിഡന്റ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water shortagePeriyarwali office
News Summary - Severe water shortage; People's representatives besieged the Periyarwali office
Next Story