Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവസാന ഞായറിൽ...

അവസാന ഞായറിൽ നാടുനിറഞ്ഞ് പ്രചാരണം; വീടുകളിൽ ഓടിവലഞ്ഞ് സ്ഥാനാർഥികൾ

text_fields
bookmark_border
അവസാന ഞായറിൽ നാടുനിറഞ്ഞ് പ്രചാരണം;  വീടുകളിൽ ഓടിവലഞ്ഞ് സ്ഥാനാർഥികൾ
cancel
camera_alt

കൊച്ചി കോർപറേഷൻ ഡിവിഷൻ 43ലെ യു.ഡി.എഫ് സ്ഥാനാർഥി ജോഷി പള്ളൻ സാന്താക്ലോസുമായി പ്രചാരണത്തിന് പി.ടി. തോമസ് എം.എൽ.എയുടെ ഓഫിസിൽനിന്ന് പുറപ്പെട്ടപ്പോൾ

കൊച്ചി: വാഴക്കുളം പഞ്ചായത്ത് ആറാം വാർഡിൽ ഞായറാഴ്ച നാടുണർന്നത് സി.പി.എം പ്രവർത്തകർ ഒരുക്കിയ ദഫ്മേളം കേട്ടാണ്. ചുവപ്പ് വസ്ത്രങ്ങളും െതാപ്പിയും അണിഞ്ഞ് ദഫുമേന്തി റോഡിൽ സ്ഥാനാർഥിയുടെ പാട്ടിനൊത്ത് ചുവടുവെച്ചപ്പോൾ കാഴ്്ചക്കാരും ഏറി. ഏഴാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി നിഷ കബീറിനുേവണ്ടി ആലുവ തോട്ടുമുഖം സ്വദേശി ഹുദാഫും കൂട്ടരുമാണ് പ്രചാരണത്തിന് എത്തിയത്.

ഇതുകണ്ടപ്പോൾ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകരും വെറുതെ നിന്നില്ല. കോൺഗ്രസ് സ്ഥാനാർഥി റുക്സാന ടീച്ചറിനായി പ്രചാരണം കൊഴുപ്പിച്ചു. വാഴക്കുളം േബ്ലാക്ക് വഞ്ചിനാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഷമീർ തുകലിെൻറ പ്രചാരണ സംഘവും ഒത്തുചേർന്നു. കൈപ്പത്തി പതിപ്പിച്ച തൊപ്പിയും കൊടികളുമായി നിരനിരയായി പ്രവർത്തകർ വീടുകൾ കയറി. തൊട്ടടുത്ത പെരിയാർ ജങ്ഷനും മാറമ്പിള്ളിയും ചാലക്കലും കുട്ടമശ്ശേരിയും തോട്ടുമുഖവും എല്ലാം തദ്ദേശഭരണ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിെൻറ പാരമ്യത്തിലാണ്.

നാട്ടിൻപുറങ്ങളെ ഒട്ടും ബാധിച്ചില്ല, ഞായറിെൻറ ആലസ്യം. തട്ടുപൊളിപ്പൻ സിനിമ പാട്ടുകളിലും മാപ്പിളപ്പാട്ടുകളിലുമായി സ്ഥാനാർഥികളുടെ മേന്മകൾ വിവരിച്ച് മുക്കിലുംമൂലയിലും വരെ ഇടവിട്ട് ഓടുന്ന പ്രചാരണ വാഹനങ്ങൾ. ആളേറെ നിരന്നാണ് സ്ക്വാഡ് പ്രവർത്തനം. കയറാത്ത വീടുകൾ ഒന്നുപോലുമില്ലെങ്കിലും വീണ്ടും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു അവസാന ഞായറിൽ സ്ഥാനാർഥികൾ.

ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തായ എളങ്കുന്നപ്പുഴ മല്ലികാർജുന ക്ഷേത്രം വാർഡിൽ രാവിലെ മുതൽ വീടുകയറിയിറങ്ങി തുടങ്ങി യു.ഡി.എഫ് സ്ഥാനാർഥി സൗമ്യ രാജേഷ്. കൂടെയുള്ളവരെല്ലാം ഇക്കുറി വാർഡ് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. തൊട്ടടുത്ത് തന്നെ വീടൊന്നും വിടാതെ പ്രചാരണത്തിലാണ് നിലവിലെ വിജയിയായ ബി.ജെ.പി. ചിന്താമണിയാണ് ഇക്കുറി സ്ഥാനാർഥി. എൽ.ഡി.എഫിനായി സുധ സദാശിവനും വാശിയോടെ രംഗത്തുണ്ട്.

ഇതേ പഞ്ചായത്തിലെ കടപ്പുറം വാർഡിൽ മാലിപ്പുറം അക്വാഫാം റോഡിലൂടെ കടൽക്കാറ്റേറ്റ് ഒരു ചുവപ്പൻ പ്രകടനം നീങ്ങുന്നു. ഉച്ചവെയിലിലും തളരാെത സ്ഥാനാർഥി കെ.ആർ. സുരേഷ് ബാബുവാണ് നയിക്കുന്നത്. നിലവിലെ ഭൂരിപക്ഷം ഉയർത്തുമെന്ന് ആത്മവിശ്വാസത്തോടെ സ്ഥാനാർഥിയുടെ പ്രതികരണം. കോൺഗ്രസിെൻറ ടി.എ. ജീവനും ബി.ജെ.പിയുടെ ഹരിഹരനുമാണ് എതിർസ്ഥാനാർഥികൾ.

തലങ്ങും വിലങ്ങും പായുന്ന പ്രചാരണ വാഹനങ്ങളുടെ കാഴ്ചയാണ് നാടാകെ. മുനിസിപ്പാലിറ്റികളിൽ ടൗൺ ജങ്ഷനുകൾ ഒഴിവാക്കി റെസിഡൻഷ്യൽ മേഖലകളിലാണ് വാഹനങ്ങൾ കേന്ദ്രീകരിച്ചത്. വോട്ടർ പട്ടിക നോക്കി വീടുകൾ ഒന്നും വിട്ടുപോകാതെ വോട്ടുചോദിച്ച് സ്ഥാനാർഥികൾ എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignPanchayat election 2020Last lap
News Summary - Panchayat election: Busy campaign in last Sunday
Next Story