ഇനിയില്ല ആ കുടുംബം; അഞ്ജുവിനും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
text_fieldsഅങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ പൊള്ളലേറ്റ് മരിച്ച അഞ്ജു, മക്കളായ ആർദ്ര, ആരുഷ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം ഒരു നോക്കുകാണാൻ നൂറുകണക്കിനാളുകളാണ് പെരിങ്ങാംപറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പ് ഏലന്തുരുത്തി വീട്ടിൽ പരേതനായ അനൂപിെൻറ ഭാര്യ അഞ്ജു (30), മക്കളായ ആർദ്ര (ഏഴ്), ആരുഷ് (മൂന്നര) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.
മക്കളോടൊപ്പം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അനൂപ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അനൂപിെൻറ വിയോഗത്തിനുശേഷം നിരാശയോടെയാണ് അഞ്ജു കഴിഞ്ഞിരുന്നത്. അനൂപ് മരിച്ച് ഒരു മാസം തികഞ്ഞ ബുധനാഴ്ചയാണ് മക്കളോടൊപ്പം അഞ്ജു ജീവനൊടുക്കിയത്. മറ്റൂർ വട്ടപ്പറമ്പ് തൊട്ടേക്കാട്ട് അക്കര വീട്ടിൽ ബാബുവിെൻറയും അംബികയുടെയും മകളാണ്. ആർദ്ര കിടങ്ങൂർ ഇൻഫൻറ് ജീസസ് എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
വൈകീട്ട് മൂന്നിന് മൃതദേഹങ്ങൾ വീട്ടിൽനിന്ന് എറണാകുളം പൊറ്റക്കുഴി ശാന്തിനിലയത്തിലെത്തിച്ചാണ് സംസ്‌കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

