Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഎവറസ്റ്റ് കവല-ഇ.ഇ.സി...

എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് യാഥാർഥ്യമാകുന്നു

text_fields
bookmark_border
bypass road
cancel
camera_alt

നിർദിഷ്ട എവറസ്റ്റ് കവല - ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡ്

നിർമിക്കുന്ന സ്ഥലം വെയർഹൗസിങ് കോർപറേഷൻ

ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

മൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽ നിന്നും ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്‍റെ ടെണ്ടർ പൂർത്തിയായി. റോഡ് നിർമാണത്തിന് അടുത്ത ദിവസം തുടക്കമാകും. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് നിർദേശം.

വെയർ ഹൗസിങ് കോർപറേഷന്‍റെ സഹകരണത്തോടെ 1.75 കോടി രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. ഇതിന് മുന്നോടിയായി വെയർഹൗസിങ് കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ .എസ്. വെളിന്തറ, റീജനൽ മാനേജർ പി.പി. പീറ്റർ, ഓവർസിയർ ഗിരീഷ് സുന്ദർ, പ്രോജക്ട് എൻജിനിയർ വി. രാജൻ, വർക്ക് ഏറ്റെടുത്ത കോൺട്രാക്ടർ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.

വാർഡ് അംഗം കൂടിയായ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം, കൗൺസിലർ പി.എം. സലിം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നഗരത്തിലെ എവറസ്റ്റ് കവലക്ക് സമീപത്തെ കീഴ്ക്കാവിൽ തോടിന് സമാന്തരമായി വണ്ടി പേട്ട, സ്റ്റേഡിയം വഴി ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിൽ എത്തുന്ന തരത്തിൽ 700 മീറ്റർ ദൂരത്തിലും ഒൻപത് മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്.

നിർദ്ദിഷ്ട റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ മരങ്ങൾ കഴിഞ്ഞദിവസം വെട്ടിമാറ്റി. വെള്ള പൊക്ക ഭീഷണി നേരിടുന്ന സ്ഥലമായതിനാൽ കുറെ ഭാഗം മണ്ണിട്ട് ഉയർത്തി വേണം റോഡ് നിർമിക്കാൻ. റോഡ് യാഥാർഥ്യമാകുന്നതോടെ വ്യാപാരകേന്ദ്രമായ കാവുംകര മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനു പുറമെ വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കി വഴിയില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുന്ന ആധുനിക മത്സ്യമാർക്കറ്റിനും ഗുണകരമാകും.

സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിന് എത്തുന്നതിനും ബൈപാസ് ഉപകരിക്കും. വഴി ഇല്ലാത്തതു മൂലം ഗോഡൗൺ നിർമിക്കാനാകാതെ നിലകൊള്ളുന്ന കാളച്ചന്തയിലെ വെയർഹൗസിങ് കോർപ്പറേഷൻ സ്ഥലത്ത് എത്തുന്നതിനും റോഡ് സഹായകരമാകും.

രണ്ട് പതിറ്റാണ്ട് മുമ്പ് ഇ.ഇ.സി ബൈപാസ് നിർമാണം പൂർത്തിയായ ഘട്ടത്തിൽ വണ്ടി പേട്ടയിൽ നിന്ന് ഇ.ഇ.സി റോഡിലേക്ക് റോഡ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടന്നില്ല. അന്ന് റോഡ് നിർമാണം നടന്നിരുന്നങ്കിൽ വെയർഹൗസിങ് കോർപറേഷന്‍റെ ഗോഡൗൺ നിർമ്മാണം അടക്കം നേരത്തെ നടക്കുമായിരുന്നു. കാളച്ചന്ത, എട്ടങ്ങാടി അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾക്കും ഇത് ഗുണകരമാകുമായിരുന്നു.

റോഡ് നിർമാണത്തിനു മുമ്പേ വിവാദം

മൂവാറ്റുപുഴ: എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡ് നിർമാണം തിങ്കളാഴ്ച തുടങ്ങാനിരിക്കെ, നഗരസഭ വക സ്ഥലം സർക്കാർ അനുമതിയില്ലാതെ റോഡു നിർമിക്കുന്നതിനായി സൗജന്യമായി കേരള വെയർഹൗസിങ് കോർപറേഷനു വിട്ടുനൽകിയതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി.

ഇതുവരെ നിർമിക്കാത്ത വെയർഹൗസിങ് കോർപറേഷന്‍റെ ഗോഡൗണിലേക്ക് റോഡ് നിർമിക്കാൻ കോടികൾ വിലവരുന്ന ഭൂമി സൗജന്യമായി വിട്ടുനൽകാനുള്ള നഗരസഭയുടെ തീരുമാനം ഭൂമാഫിയയെ സഹായിക്കാനാണെന്നാരോപിച്ച് മുൻ കൗൺസിലർ എസ്. ജയകൃഷ്ണൻ നായരാണ് പരാതി നൽകിയത്.

ഇൻഡോർ സ്‌റ്റേഡിയത്തിന്‍റെ രൂപരേഖയിൽ ഉൾപ്പെടുത്തിയ സ്ഥലം ഉൾപ്പെടെ റോഡിനു വിട്ടുനൽകുന്നത് സ്‌റ്റേഡിയം നിർമാണത്തെ ബാധിക്കുമെന്നും പരാതിയിൽ പറയുന്നു. മൂവാറ്റുപുഴ നഗരസഭയുടെ 14.41 ഏക്കർ സ്ഥലം ഇൻഡോർ ‌സ്റ്റേഡിയം നിർമിക്കുന്നതിനായി വിട്ടുനൽകുന്നതായി ഡയറക്ട‌ർ ഓഫ് സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സുമായി ധാരണപത്രം ഒപ്പുവെച്ചിരിക്കുന്നതാണ്.

ഇതിൽനിന്നാണ് സർക്കാറിന്‍റെ അനുവാദമില്ലാതെ വെയർഹൗസിങ് കോർപറേഷന് റോഡ് നിർമിക്കുന്നതിനായി സ്‌ഥലം സൗജന്യമായി വിട്ടുനൽകുന്നത്. 220 മീറ്റർ നീളത്തിൽ ഒമ്പതു മീറ്റർ വീതിയിൽ ഏകദേശം 55 സെന്റ് ഭൂമിയാണ് വിട്ടുനൽകേണ്ടിവരുക. മാർക്കറ്റ് വില അനുസരിച്ച് 20 കോടി രൂപയോളം വിലവരുന്ന ഭൂമിയാണിതെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsBypass Road
News Summary - Everest kavala-EEC Market Bypass becomes a reality
Next Story