Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം വെട്ടുന്നതിനിടെ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി നാട്ടുകാർ

text_fields
bookmark_border
മരം വെട്ടുന്നതിനിടെ മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി നാട്ടുകാർ
cancel

ആലുവ: മരം വെട്ടുന്നതിനിടെ അപകടത്തിൽ മരിച്ച പശ്ചിമബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി ചാലക്കൽ നിവാസികൾ. ബംഗാൾ സ്വദേശി ജമാലുദ്ദീൻ ശൈഖാണ് (31) ബുധനാഴ്ച നെടുവന്നൂരിൽ വെട്ടുന്നതിനിടെ മരം ദേഹത്തുവീണ് മരിച്ചത്. ആലുവ ചാലക്കൽ ഭാഗത്ത് വാടകക്ക് താമസിക്കുകയായിരുന്നു ജമാലുദ്ദീൻ ശൈഖ്.

ചാലയ്ക്കൽ പ്രദേശത്തുകാർ മൃതദേഹം നാട്ടിലെത്തിക്കുന്നതുവരെയുള്ള ചെലവ് വഹിക്കാൻ തയാറാവുകയായിരുന്നു. ദുരന്തം സംഭവിച്ച നിമിഷം മുതൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിറ നൗഫൽ, സ്ഥിരംസമിതി അധ്യക്ഷൻ സലാം ആയത്ത് എന്നിവർ രംഗത്തുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആശുപത്രിയിലും മോർച്ചറിയിലും ഇവർ എത്തി.

പ്രാദേശിക വാർത്തകൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പണം സ്വരൂപിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. മൃതദേഹം എംബാം ചെയ്ത് വ്യാഴാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Locals lend a helping hand to send back the body of the migrant worker who died while cutting a tree
Next Story