കൊച്ചി മെട്രോയും 'കാടുപിടിക്കുന്നു'; തൂണുകളിൽ 54 ആൽമരത്തൈകൾ വളർന്നുതുടങ്ങിയെന്ന് റാക്കോ
text_fieldsകൊച്ചി: മെട്രോ റെയിൽ പില്ലറുകളിൽ ആൽമരം വളരുന്നതായും ഡിവൈഡറുകളിൽ കാഴ്ചമറക്കുന്ന കാടുകൾ വളർന്ന് പന്തലിക്കുന്നതായും റെസി. അസോ. കോഓഡിനേഷൻ കൗൺസിൽ (റാക്കോ) എറണാകുളം സെൻട്രൽ മേഖല കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കച്ചേരിപ്പടി മുതൽ പാലാരിവട്ടം വരെ 54 ആൽമരത്തൈകൾ വളരുന്നുെണ്ടന്നും ജോസ് ജങ്ഷനിലെ കെ.എം.ആർ.എൽ സാംസ്കാരികകേന്ദ്രം സാമൂഹികവിരുദ്ധ താവളമായി മാറിയെന്നും യോഗം ചൂണ്ടിക്കാട്ടി.
കാടുപിടിച്ച് കിടക്കുന്ന നഗരമധ്യത്തിലെ ഡിവൈഡറുകളിൽ കൃഷി വകുപ്പ് ഹോർട്ടികോർപ്പിെൻറ സഹകരണത്തിൽ റെസി. അസോസിയേഷെൻറയും കുടുബശ്രീയുടെയും പങ്കാളിത്തത്തിൽ ഇഞ്ചി, മഞ്ഞൾ, കൂർക്ക, ചേമ്പ്, ചേന, പൈനാപ്പിൾ, കപ്പ മുതലായവ കൃഷി ചെയ്യാൻ നടപടി സ്വീകരിക്കണം.
സെൻട്രൽ മേഖല പ്രസിഡൻറ് കെ.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുധ ദിലീപ്, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ല പ്രസിഡൻറ് കുമ്പളം രവി, ഡോ. ജലജ ആചാര്യ, പി.ഡി. രാജീവ്, പ്രീതി രാജൻ, ഷാജൻ ആൻറണി, ഗോപിനാഥ കമ്മത്ത്, സലാം പുല്ലേപ്പടി, മുഹമ്മദ് കമ്രാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.