സ്ഫോടക വസ്തുക്കൾ കൈവശം സൂക്ഷിച്ചയാൾക്ക് കഠിനതടവും പിഴയും
text_fieldsമാഹിൻ ഷാ
മൂവാറ്റുപുഴ: ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ കൈവശം സൂക്ഷിച്ച കേസിൽ ഒന്നാം പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. രണ്ടാം പ്രതിയെ വെറുതെവിട്ടു. പെരുമ്പാവൂർ പൂപ്പാനി മംഗലശ്ശേരി വീട്ടിൽ മാഹിൻ ഷായെയാണ് മൂവാറ്റുപുഴ അഡി. ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ. ഹരികുമാർ അഞ്ചുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. അനധികൃതമായി 6400ൽപരം ജലാറ്റിൻ സ്റ്റിക്കുകൾ വീട്ടിൽ സൂക്ഷിച്ചതിന് പെരുമ്പാവൂർ പൊലീസ് 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
അന്നേദിവസം പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽനിന്ന് 180 ഗ്രാം ഉണക്ക കഞ്ചാവും കഞ്ചാവ് നിറച്ച 87 സിഗററ്റും കണ്ടെടുത്തിരുന്നു. പ്രതിയുടെ വീടിന്റെ ഗോവണിയോട് ചേർന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരവും കണ്ടെത്തിയത്. രണ്ടാം പ്രതിയായ മുണ്ടേത്ത് ജബാറിനെ കോടതി വെറുതെവിട്ടു. പെരുമ്പാവൂർ സബ് ഇൻസ്പെക്ടറായിരുന്ന പി.എ. ഫൈസലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

