Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമുട്ടിൽ മരം മുറി;...

മുട്ടിൽ മരം മുറി; അന്വേഷണം പൂർത്തിയായി, കുറ്റപത്രം ഉടൻ

text_fields
bookmark_border
muttil maram muri
cancel

കൊച്ചി: വയനാട് മുട്ടിൽ മരം മുറിക്കേസ് അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ ഹൈകോടതിയിൽ. മുട്ടിൽ സൗത്ത് വില്ലേജിൽനിന്ന് സർക്കാർ അനുമതിയില്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുകടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ നൽകിയ ഹരജിയിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഹരജിയിലെ തുടർനടപടികൾ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ അവസാനിപ്പിച്ചു.

അതേസമയം, കുറ്റപത്രം നൽകിയ ശേഷം ഹരജിക്കാർക്ക് ആവശ്യമെങ്കിൽ പുതിയ ഹരജിയുമായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ പ്രതികൾ എട്ടുകോടി വിലവരുന്ന 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. ഹരജിക്കാരടക്കം 68 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

റോജിയുൾപ്പെടെ പ്രതികൾ മുട്ടിൽ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാൻ സർക്കാർ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. ഭൂവുടമകളെ കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയതോടെ പ്രതിപ്പട്ടികയിൽനിന്ന് ഇവരെ ഒഴിവാക്കി. നിലവിൽ 12 പ്രതികളാണുള്ളത്. അതേസമയം, അനുമതിയില്ലാത മരം മുറിക്കാമെന്ന സർക്കാറിന്റെ സർക്കുലറിനെ തുടർന്നാണ് മരങ്ങൾ മുറിച്ചുനീക്കിയതെന്നും കേസ് ദുരുദ്ദേശ്യപരമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charge sheetMuttil Maram Muri
News Summary - muttil maram muri: Investigation complete, charge sheet soon
Next Story