Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമുല്ലശ്ശേരി കനാൽ...

മുല്ലശ്ശേരി കനാൽ നവീകരണം; കുടിയൊഴിപ്പിക്കൽ ഭീതിയിൽ ഫാഷൻ സ്ട്രീറ്റ്

text_fields
bookmark_border
Fashion Street
cancel
camera_alt

ഫാഷൻ സ്ട്രീറ്റ്

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപറേഷൻ ബ്രേക്ക് ത്രൂവിെൻറ ഭാഗമായി മുല്ലശ്ശേരി കനാൽ നവീകരണം നടപ്പാക്കുേമ്പാൾ ആശങ്കയോടെ ഫാഷൻ സ്ട്രീറ്റ് വ്യാപാരികൾ. 25 കൊല്ലമായി ഇവിടെ കച്ചവടം നടത്തുന്ന ഇവർക്ക് പോകാൻ മറ്റൊരിടമില്ല. എം.ജി റോഡിൽ വഴിയോരക്കച്ചവടം നടത്തിവന്ന ഇവരെ അവിടെനിന്ന് ഒഴിപ്പിച്ചാണ് എ.കെ. ശേഷാദ്രി റോഡിൽ  അനുവാദം നൽകിയത്.

കനാലുകൾ ശുചീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ എറണാകുളം മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ആർ. ബാജി ചന്ദ്രെൻറ റിപ്പോർട്ടിൽ മുല്ലശ്ശേരി കനാൽ നവീകരണത്തിന് 10 കോടിയുടെ പദ്ധതിയാണ് മുന്നോട്ടുവെക്കുന്നത്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിെല വെള്ളക്കെട്ടിന് പരിഹാരം കാണാൻ കനാൽവഴി പ്രളയജലം കായലിലേക്ക് ഒഴുക്കിവിടണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. എന്നാൽ, വിവേകാനന്ദ റോഡിൽ കനാലിെൻറ അടിത്തട്ട് ഒരുമീറ്ററിലേറെ ഉയർന്ന നിലയിലാണ്. ഇതുമൂലം വെള്ളം പേരണ്ടൂർ കനാലിലേക്ക് തിരിച്ചൊഴുകി കമ്മട്ടിപ്പാടം ഉൾപ്പെടുന്ന ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നു. ഇവിടെ റെയിൽവേ ലൈനിെൻറ കൾെവർട്ടിന് ഉയരമില്ലാത്തതിനാൽ ഒഴുക്ക് തടസ്സപ്പെടുകയാണ്. കനാലിെൻറ ഉയർന്ന അടിത്തട്ട് നവീകരിച്ച് പടിഞ്ഞാറുഭാഗത്തേക്ക് ഒഴുക്ക് സുഗമമാക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ഇതോടൊപ്പമാണ് ഫാഷൻ സ്ട്രീറ്റിലെ കടകളും മാറ്റണമെന്നുള്ളത്. കനാലിന് മുകളിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് ഫാഷൻ സ്ട്രീറ്റിലെ കടകൾ. 72 വസ്ത്രവ്യാപാര കടകളും അഞ്ച് പെട്ടിക്കടകളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടത്തിയ ശുചീകരണത്തിൽ ഫാഷൻ സ്ട്രീറ്റ് നിൽക്കുന്ന പ്രദേശത്ത് കനാലിൽ വെള്ളക്കെട്ട് രൂപപ്പെടുന്നില്ലെന്ന് വിലയിരുത്തിയിരുന്നു. ഒപ്പം ശേഷാദ്രി റോഡിൽ എം.ജി റോഡ് മുതൽ പി.ടി. ഉഷ റോഡിെൻറ ബെൽമൗത്ത് വരെ കനാലിന് വീതി നാലുമീറ്റർ ഉണ്ടെങ്കിലും ഇറിഗേഷൻ വകുപ്പിെൻറ റിപ്പോർട്ടിൽ ഇക്കാര്യം വന്നിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

മിനി ഇന്ത്യ

കൊച്ചി: ടിബറ്റൻ അഭയാർഥികൾക്ക് ജീവനോപാധി നൽകുന്നത് മുതൽ രാജ്യത്തിെൻറ വിവിധ സംസ്ഥാനക്കാർ വരെയുണ്ട് ഫാഷൻ സ്ട്രീറ്റിൽ. ചെറിയ വിലയ്ക്ക് ഫാഷൻ വസ്ത്രങ്ങൾ ലഭിക്കുമെന്നതിനാൽ സാധാരണക്കാരുടെ ഇഷ്ടയിടമാണിത്.

1997ൽ ഇവിടത്തെ വ്യാപാരികളിൽനിന്ന് ലൈസൻസ് ഫീസ് ഈടാക്കാൻ കോർപറേഷൻ കൗൺസിലിൽ അജണ്ട വന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. നിലവിൽ പ്രഫഷനൽ ടാക്സ് വ്യാപാരികൾ അടക്കുന്നുണ്ട്. ഒഡിഷ, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ സ്വദേശികളായ കച്ചവടക്കാർ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ നഗരത്തിലെ മിനി ഇന്ത്യയായി ഇവിടം നിലനിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullassery canalFashion Street
News Summary - Mullassery canal renovation; Fashion Street in fear of eviction
Next Story