മുല്ലശ്ശേരി കനാൽ നവീകരണം ൈവകുമോ ? സാങ്കേതികാനുമതി കുരുക്കാവരുതെന്ന് ഹൈക്കോടതി
text_fieldsകൊച്ചി: സർക്കാറിെൻറ സാങ്കേതികാനുമതിയുടെ പേരിൽ ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായ മുല്ലശ്ശേരി കനാൽ നവീകരണം വൈകുന്ന സാഹചര്യമുണ്ടോയെന്ന് സർക്കാറിനോട് ഹൈകോടതി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിക്ക് തടസ്സം നേരിടുന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ സംസ്ഥാന ദുരന്ത നിവാരണ സെക്രട്ടറിയെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസിൽ കക്ഷിചേർത്തു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും ഒക്ടോബർ 22ന് പരിഗണിക്കാൻ മാറ്റി.
നിലവിൽ മുല്ലശ്ശേരി കനാൽ ഇരുവശത്തേക്കും വെള്ളമൊഴുകുന്ന നിലയാണ്.
ഇതു മൂലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം വെള്ളക്കെട്ട് രൂക്ഷമാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് കനാലിലെ ഒഴുക്ക് കായലിലേക്ക് മാത്രമാക്കിയാൽ പ്രശ്നം പരിഹരിക്കാനാവുമെന്നും പേരണ്ടൂർ കനാലിലേക്ക് കൂടുതൽ വെള്ളം എത്തുന്നത് തടയാൻ കഴിയുമെന്നും വിലയിരുത്തിയിരുന്നു. തുടർന്ന് മുല്ലശേരി കനാലിലെ ഒഴുക്ക് ക്രമീകരിക്കാനും നിർദേശിച്ചു. എന്നാൽ, കനാൽ നവീകരണത്തിെൻറ രൂപരേഖയടക്കം അംഗീകരിക്കേണ്ട ചുമതല െചറുകിട ജലസേചന സൂപ്രണ്ടിങ് എൻജിനീയർക്കാണെന്ന സാങ്കേതികാനുമതിക്കായുള്ള ആദ്യ വ്യവസ്ഥ തന്നെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കായലിൽനിന്ന് കനാലിലേക്ക് വെള്ളം തിരിച്ചു വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കനാലിെൻറ ആഴം സംബന്ധിച്ച് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതി വേണമെന്നും നിർദേശിച്ചിട്ടുണ്ട്. മുമ്പ് സാങ്കേതിക സമിതിയുടെ ഭാഗത്തായിരുന്ന ചുമതല സൂപ്രണ്ടിങ് എൻജിനീയർക്ക് നൽകിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. സാങ്കേതികാനുമതിയെന്നത് പ്രവർത്തനം തടസ്സപ്പെടുത്താനുള്ള കുരുക്കാവരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇത്തവണ കനത്ത മഴയുണ്ടായിട്ടും മുൻവർഷങ്ങളിലെപ്പോലെ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നത് ഇതുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് കോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.