Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോളനി...

കോളനി കുടിയൊഴിപ്പിക്കാൻ നീക്കം: പ്രതിഷേധം ശക്തം; തൽക്കാലം നിർത്തിവെച്ചു

text_fields
bookmark_border
കോളനി കുടിയൊഴിപ്പിക്കാൻ നീക്കം: പ്രതിഷേധം ശക്തം;   തൽക്കാലം നിർത്തിവെച്ചു
cancel
camera_alt

മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി ജപ്തി നടപടികൾക്ക് അധികൃതരെത്തിയപ്പോൾ

കോളനി നിവാസികൾ പ്രതിഷേധിക്കുന്നു

കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തിെവച്ചു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് അഡ്വക്കറ്റ് കമീഷൻ ജയപാലന്‍റെ നേതൃത്വത്തിൽ താലൂക്ക് സർേവയർ ഉൾപ്പെടെ എത്തിയത്. വ്യാഴാഴ്ച രാവിലെ മുതൽ കോളനി നിവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നെങ്കിലും വൈകീട്ട് നാലോടെയാണ് കമീഷൻ എത്തിയത്. വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. കമീഷൻ വന്നതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. തുടർന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻവറലിയുടെ നേതൃത്വത്തിൽ കമീഷനുമായി ചർച്ച നടത്തുകയും തൽക്കാലം ജപ്തി നടപടികൾ നിർത്തി വെക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന് ഉൾപ്പെടെ തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും ഇവർക്ക് പോകാൻ മറ്റിടമില്ലെന്നും ആവശ്യമുയർന്നതോടെയാണ് നാല് ദിവസത്തേക്ക് സാവകാശം നൽകിയിരിക്കുന്നത്. ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ദശാബ്ദങ്ങള്‍ക്കുമുമ്പ് തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍. 50 വര്‍ഷം മുമ്പാണ് തന്‍റെ ഭൂമി പട്ടികജാതി വിഭാഗത്തില്‍പെട്ട കാളുകുറുമ്പന്‍ അന്യായമായി കൈയേറിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ ഇവര്‍ താമസിക്കുന്ന ഭൂമിക്കെതിരെ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടുപോയെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്. തങ്ങളുടെ മുത്തച്ഛനായിട്ട് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്‍റെ മകന്‍ അയ്യപ്പന്‍ (73) പറയുന്നു. 30 വര്‍ഷം മുമ്പാണ് 80 വയസ്സോളമുണ്ടായിരുന്ന തങ്ങളുടെ അച്ഛന്‍ മരണമടയുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് തങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരന്‍ നായര്‍ കോടതികളെ സമീപിക്കുന്നത്. പിന്നീട് തന്‍റെ അച്ഛനും നിലനില്‍പിന് നിയമനടപടികളുമായി മുന്നോട്ടുപോയി. ഇതിനിടെ, ശങ്കരന്‍ നായരും മരണപ്പെട്ടു. അതോടെ ശങ്കരന്‍നായരുടെ പെണ്‍മക്കളുടെ മക്കളാണ് ഈ കേസ് ഏറ്റെടുത്ത് നടത്തിയതെന്ന് കോളനി നിവാസികൾ പറഞ്ഞു. എന്നാല്‍, സാമ്പത്തികമായി ഏറെ പിന്നാക്കം നിന്ന തന്‍റെ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അയ്യപ്പന്‍ പറഞ്ഞു. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഇനിയെന്തും ചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. ജനിച്ച മണ്ണില്‍ നിന്നും തങ്ങളെ ആട്ടിപ്പായിച്ചാല്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestscolony vacate
News Summary - Move to vacate the colony: Protest strong; Suspended for now
Next Story