Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഒന്നല്ല, ഒരുപാട്...

ഒന്നല്ല, ഒരുപാട് ‘ആപ്പിലായി’ മെട്രോ ടിക്കറ്റുകൾ

text_fields
bookmark_border
kochi metro
cancel

കൊച്ചി: നേരം വൈകി ഓടിക്കിതച്ചുവന്ന് മെട്രോയിൽ കയറാൻ നിൽക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ വരിനിൽക്കുന്ന കാര്യം കൂടി ആലോചിക്കാനാവില്ല അല്ലേ? ഇനിമുതൽ വരി നിൽക്കാതെ ആർക്കും എവിടെ നിന്നും മെട്രോ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ലഭ്യമായിരിക്കുന്നു. ഇതിനായി നിങ്ങളുടെ ഫോണിൽ വേണ്ടത് ഫോൺപേ, പേടിഎം, യാത്രി, റാപ്പിഡോ, റെഡ്ബസ് എന്നിങ്ങനെ അഞ്ചു ആപ്പുകളിൽ ഏതെങ്കിലും ഒന്നുമാത്രം. കെ.എം.ആർ.എല്ലും ഇ കൊമേഴ്സ് കമ്പനിയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സും (ഒ.എന്‍.ഡി.സി.) ചേർന്നാണ് പുതിയ ടിക്കറ്റിങ് സംവിധാനത്തിന് തുടക്കമിട്ടത്. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ സർവിസുകൾക്ക് തുടക്കമായി. ചെന്നൈ മെട്രോയാണ് ഒ.എന്‍.ഡി.സിയുമായി ചേർന്ന് ഇതേ സംവിധാനം ആരംഭിച്ച ആദ്യ മെട്രോ സർവിസ്. രണ്ടാമത്തേത് കൊച്ചി മെട്രോയും. കൊച്ചി മെട്രോക്കുള്ള ഒറ്റ യാത്ര, മടക്ക യാത്ര ടിക്കറ്റുകള്‍ എന്നിവ ആപ്പുകളിലൂടെ എടുക്കാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതില്ലാത്ത ഈ ഓൺലൈൻ ടിക്കറ്റുകൾ മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്താൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.

വരുന്നു ഗൂഗ്ൾ മാപ്സിലും ബുക്കിങ്

ആപ്പുകളിൽ മാത്രമല്ല, ഗൂഗ്ൾ മാപ്പ്സിലൂടെയും ടിക്കറ്റ് ബുക്കിങിനുള്ള സംവിധാനം ഒരുക്കാനിരിക്കുകയാണ് കൊച്ചി മെട്രോ. മാപ്പിൽ നമുക്ക് പോകാനുള്ള ഇടം സെർച്ച് ചെയ്താൽ പോകുന്ന വഴിയിൽ മെട്രോ സ്റ്റേഷനുണ്ടെങ്കിൽ ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുക. ഭാവിയില്‍ യൂബർ, ഈസ്‌ മൈ ട്രിപ്പ് തുടങ്ങിയവയിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. കൂടാതെ മെട്രോ ടിക്കറ്റ്, ഇതിനുശേഷം മെട്രോ ഫീഡർ ഓട്ടോ ചാർജ് എന്നിവ ഒറ്റയടിക്ക് എടുക്കാവുന്ന തരത്തിലുള്ള സംവിധാനവുമുണ്ടാവും.

വാട്ട്സ് ആപ്പിലും ടിക്കറ്റ് എടുക്കാം

വാട്ട്സ് ആപ്പ് ക്യൂ ആർ കോഡ്, കൊച്ചി വൺ ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ഇതിനകം തന്നെ കൊച്ചി മെട്രോയിലുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് വാട്ട്സപ്പ് ടിക്കറ്റിങ് മെട്രോയിൽ ആരംഭിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മെട്രോ യാത്രികരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനുകളിലെ തിരക്കും ഉപഭോക്താക്കൾ ക്യൂവിൽ നിൽക്കുന്നതും ഒഴിവാക്കാനാണ് ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൊച്ചി മെട്രോ വ്യാപകമാക്കുന്നത്.

കെ.എം.ആർ.എൽ എം.ഡി ലോകനാഥ് ബെഹ്റ, ഡയറക്ടർ ഓഫ് സിസ്റ്റംസ് സഞ്ജയ് കുമാർ, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (ഡി.പി.ഐ.ഐ.ടി) ഡയറക്ടർ ബിജോയ് ജോൺ, സഞ്ജയ് സിങ്, ഒ.എൻ.ഡി.സി ചീഫ് ബിസിനസ് ഓഫിസർ ശിരീഷ് ജോഷി, സീനിയർ വൈസ് പ്രസിഡൻറ് നിതിൻ നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൊച്ചി മെട്രോയുടെ പ്രിയപ്പെട്ട യാത്രക്കാര്‍ക്കുള്ള പ്രാപ്യതയും സൗകര്യവും ഉയര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും നഗരത്തിലെ മൊത്തത്തിലുള്ള യാത്രാനുഭവം ഉയര്‍ത്തുന്നതിന് മള്‍ട്ടിമോഡല്‍ യാത്രകളും അനുബന്ധ സേവനങ്ങളും ഉള്‍പ്പെടെ നൂതനമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ലോകനാഥ് ബെഹ്റ വ്യക്തമാക്കി. ഒ.എന്‍.ഡി.സി എം.ഡി.യും സി.ഇ.ഒ.യുമായ ടി. കോശി, ഈസ്‌മൈട്രിപ് സഹസ്ഥാപകനായ പി.ടി. ശ്രീകാന്ത്, ജസ്‌പേ ചീഫ് ഗ്രോത്ത് ഓഫിസര്‍ എം.എസ്. ഷാന്‍, റാപ്പിഡോയുടെ സഹസ്ഥാപകൻ പവന്‍ ഗുണ്ടുപള്ളി, ഫോണ്‍പേ ചീഫ് ബിസിനസ് ഓഫിസര്‍ യുവരാജ് സിംഗ് ഷെഖാവത്ത്, റെഡ്ബസ് സി.ഇ.ഒ. പ്രകാശ് സംഗം, പേടിഎം പേയ്‌മെന്റിന്റെ ചീഫ് ബിസിനസ് ഓഫിസര്‍ അഭയ് ശര്‍മ്മ തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eranamkulam NewsMetro TicketsBooking app
News Summary - Metro Tickets
Next Story