സൗത്ത് വാഴക്കുളത്ത് വൻ മയക്കുമരുന്ന് വേട്ട
text_fieldsമുഹമ്മദ്
അസ്ലം
കിഴക്കമ്പലം: സൗത്ത് വാഴക്കുളത്ത് പോസ്റ്റ് ഓഫിസ് ജങ്ഷനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 26 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫിസ് ജങ്ഷൻ മണ്ണൂപ്പറമ്പൻ വീട്ടിൽ മുഹമ്മദ് അസ്ലമിനെ (23) അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സെപ്ഷൽ ആക്ഷൻ ഫോഴ്സും തടിയിട്ടപറമ്പ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.
ഡിജിറ്റൽ ത്രാസും ഇയാളിൽനിന്ന് കണ്ടെടുത്തു. മുറിയിലെ അലമാരക്കകത്തും കട്ടിലിനടിയിലുമായി സൂക്ഷിച്ച നിലയിലായിരുന്നു. ചെറിയ പാക്കറ്റുകളിലാക്കിയാണ് വിൽപന. യുവാക്കൾക്കാണ് എം.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്. രാസലഹരി ബംഗളൂരുവിൽനിന്നും കഞ്ചാവ് അന്തർസംസ്ഥാന തൊഴിലാളി വഴി ഒഡിഷയിൽനിന്നുമാണ് എത്തിച്ചത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി.എം. കെഴ്സൻ, എസ്.ഐ കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ സി.എ. ഇബ്രാഹിം കുട്ടി, കെ.പി. അബു, ജി. ബാലാമണി, എസ്.സി.പി.ഒമാരായ പി.എസ്. സുനിൽകുമാർ, പി.കെ. റജിമോൻ, സി.എം. കരീം, സി.വി. വിപിൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.