Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമറഞ്ഞത് സാനു മാഷിന്‍റെ...

മറഞ്ഞത് സാനു മാഷിന്‍റെ തണൽ

text_fields
bookmark_border
മറഞ്ഞത് സാനു മാഷിന്‍റെ തണൽ
cancel
camera_alt

ഭാര്യ രത്നമ്മയുടെ മൃതദേഹത്തിനരികിൽ പ്രഫ. എം.കെ. സാനുവും കുടുംബാംഗങ്ങളും

കൊച്ചി: തിരക്കേറിയ അധ്യാപക, പൊതുപ്രവർത്തന, സാഹിത്യജീവിതത്തിൽ പ്രഫ. എം.കെ. സാനുവിന് എന്നും തണലായിരുന്നു ചൊവ്വാഴ്ച വിടപറഞ്ഞ പ്രിയ ഭാര്യ രത്നമ്മ. ഏതാനും നാളുകളായി വീട്ടിൽ ചികിത്സയിലായിരുന്നു അവർ. തിരുക്കൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യമന്ത്രി വി. മാധവന്‍റെ മകളായ രത്നമ്മയെ 70 വർഷം മുമ്പാണ് എം.കെ. സാനു വിവാഹം ചെയ്തത്. വി. മാധവന്‍റെ അഞ്ച് മക്കളിൽ മൂന്നാമത്തെയാളായിരുന്നു രത്നമ്മ.

പൊതുജീവിതത്തിൽ സജീവമായ സാനുവിനെ കാണാൻ നിരവധി പേർ കാരിക്കാമുറിയിലെ ‘സന്ധ്യ’യെന്ന വീട്ടിലെത്താറുണ്ടായിരുന്നു. അവർക്കൊക്കെ ഭക്ഷണം നൽകിയും സൗഹൃദം പങ്കുവെച്ചും രത്നമ്മ സാനുവിനൊപ്പം ചേർന്നുനിന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് നൂറുകണക്കിന് പ്രവർത്തകരായിരുന്നു വീട്ടിൽ എത്തിയിരുന്നത്. അവർക്കൊക്കെ ഭക്ഷണം വെച്ചുവിളമ്പി.

ഓർമക്കുറവുണ്ടായി കിടപ്പിലായ കാലത്തും മാഷ് അടുത്തെത്തി വിളിക്കുമ്പോൾ ഒരു മൂളൽകൊണ്ട് അമ്മ പ്രതികരിക്കാറുണ്ടായിരുന്നുവെന്ന് മകൾ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മഹാരാജാസിലെ സാനുവിന്‍റെ സഹപ്രവർത്തകരും ശിഷ്യരുമടങ്ങുന്ന വലിയ സംഘം രത്നമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanu Mash
News Summary - Hidden is the shadow of Sanu Mash
Next Story