Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2023 11:37 AM IST Updated On
date_range 4 March 2023 11:37 AM ISTടാങ്കറില്‍ കുടിവെള്ള വിതരണത്തിന് കലക്ടറുടെ ഉത്തരവ്
text_fieldsbookmark_border
കൊച്ചി: ജില്ലയില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് നിര്‍ദേശം നല്കി കലക്ടറുടെ ഉത്തരവ്. നിബന്ധനകള്‍ പാലിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് ജില്ല ജോയന്റ് ഡയറക്ടര്‍ക്ക് പ്രത്യേക അനുമതി നല്‍കിയാണ് ഉത്തരവിറക്കിയത്. വിതരണത്തിന് വ്യക്തമായ നിബന്ധനകളും പുറപ്പെടുവിച്ചു.
നിബന്ധനകള്‍
- കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍/വാര്‍ഡുകള്‍ സംബന്ധിച്ച പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തണം.
- പ്രത്യേകം രജിസ്റ്റര്‍ ചെയ്ത ടാങ്കർ മാത്രം ഉപയോഗിക്കണം. ടാങ്കറില്‍ ജി.പി.എസ് ഉണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം.
- ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനില്‍ നിന്നുമാത്രം വെള്ളം ശേഖരിക്കണം. ടാങ്കറുകളുടെ വിശദാംശങ്ങള്‍ ജല അതോറിറ്റി ഡിവിഷന് നല്കുന്ന ഉത്തരവാദിത്തം സെക്രട്ടറിക്കായിരിക്കും.
- വിതരണം നടത്തുന്ന പ്രദേശങ്ങളില്‍ ഓരോ ദിവസവും എത്ര ടാങ്കറില്‍ വിതരണം നടത്തിയെന്നും വാഹന നമ്പര്‍, ഡ്രൈവറുടെ പേര്, വിതരണം ചെയ്ത വെള്ളത്തിന്റെ അളവ്, സമയം എന്നിവയും കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കണം.
- ടാങ്കറിന്റെ വാടക, ഡ്രൈവറുടെ വേതനം, മറ്റ് ചെലവുകള്‍ എന്നിവ തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ടില്‍നിന്ന് വഹിക്കണം.
- ജി.പി.എസ് ലോഗും, വാഹനത്തിന്റെ ലോഗ് ബുക്കും പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തിയശേഷം മാത്രം സെക്രട്ടറിമാര്‍ തുക അനുവദിക്കണം.
- സാമ്പത്തികമായി ബന്ധപ്പെട്ട് പരാതി ഉണ്ടായാല്‍ ജോയന്റ് ഡയറക്ടര്‍ തീര്‍പ്പാക്കണം.
- വാട്ടര്‍ കിയോസ്കുകള്‍ ഉണ്ടെങ്കില്‍ ഉപയോഗക്ഷമമാക്കി കുടിവെള്ള വിതരണം നടത്തണം.
- നിബന്ധനകള്‍ പാലിച്ചാണ് കുടിവെള്ളം ടാങ്കറില്‍ വിതരണം നടത്തുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. വീഴ്ച ഉണ്ടായാല്‍ ഉത്തരവാദിത്തം ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കായിരിക്കും.
- കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത്/സമയത്ത് ആവശ്യത്തിന് അനുസരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

