Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോവിഡ്:...

കോവിഡ്: ചെലവഴിച്ച മൂന്നരക്കോടി രൂപക്ക് കണക്കെവിടെ?

text_fields
bookmark_border
covid vaccine 01-05
cancel

കൊച്ചി: കോവിഡിന്‍റെ ഒന്നാം വ്യാപന നാളുകളിൽ കോർപറേഷൻ ചെലവഴിച്ച മൂന്നരക്കോടി രൂപക്ക് കണക്കെവിടെ?. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ നാളുകളിൽ പ്രതിരോധ പ്രവർത്തനം ചർച്ചചെയ്യാൻ വിളിച്ച അടിയന്തര കൗൺസിൽ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ തർക്കം. മുൻകൗൺസിൽ ചെലവഴിച്ച പണത്തിന്‍റെ ബില്ലുപോലും നൽകാത്തതിനാൽ സർക്കാർ ഫണ്ട് നൽകിയില്ലെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു. എങ്കിൽ പണം ചെലവഴിച്ചതിന്‍റെ കണക്ക് ഉദ്യോഗസ്ഥരിൽനിന്ന് എടുക്കണമെന്നും കൗൺസിലിൽ ഹാജരാക്കണമെന്നും കോൺഗ്രസിലെ ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.

ഗൂഗിൾ മീറ്റ് വഴി നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്ന് ആരോപിച്ചു. നഗരത്തിലെ ആശുപത്രികളിൽ കിടക്കയും ഓക്സിജനും ലഭ്യമല്ലാത്ത നാളുകളാണിത്. 6000 പേരുള്ള ഡിവിഷനിലേക്ക് 200 വാക്സിനാണ് ലഭ്യമാക്കിയത്. പശ്ചിമ കൊച്ചിയിലെ ഡിവിഷനുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ റദ്ദാക്കി. കഴിഞ്ഞ കൗൺസിൽ കാലത്ത് എൽ.ഡി.എഫിെൻറ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണിയുടെ നിർദേശപ്രകാരം ഒാരോ ഡിവിഷനിലും 500 ഭക്ഷ്യക്കിറ്റുകൾ നൽകി. ഇക്കുറിയും സോണൽ അടിസ്ഥാനത്തിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കണം. മരുന്ന്, ഓക്സിജൻ സിലിണ്ടർ എന്നിവ സജ്ജമാക്കുന്ന തരത്തിൽ ഇക്കുറിയും 3.25 കോടി തുക പ്രവർത്തനങ്ങൾക്ക് വകയിരുത്തണം. ചെലവഴിക്കുന്ന തുക ഓരോ മാസവും ഫിനാൻസ് കമ്മിറ്റി ചേർന്ന് ഓഡിറ്റ് ചെയ്യണം. നഗരം അടച്ചിടുന്ന സ്ഥിതി ഒഴിവാക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ കൗൺസിൽ മൂന്നര കോടി കോവിഡ് പ്രതിരോധത്തിന് ചെലവഴിച്ചതെന്ന് കോൺഗ്രസിലെ ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. അതിൽ 1.35 കോടി രൂപ ഒമ്പത് സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കാനാണ് വിനിയോഗിച്ചത്. അതിൽ തന്നെ നാലെണ്ണത്തിൽ ഉൾക്കൊള്ളാവുന്ന രോഗികൾ മാത്രമാണ് അന്നുണ്ടായത്. സർക്കാർ ആവശ്യപ്പെട്ടിട്ട് ചെലവഴിച്ച ഫണ്ട് തിരിച്ചുകിട്ടാത്തത് പരിശോധിക്കണം.

ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉദ്യോഗസ്ഥരിൽനിന്ന് വിശദാംശങ്ങൾ ശേഖരിച്ച് കൗൺസിലിൽ ഹാജരാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തെൻറ ഡിവിഷനിലെ അനുഗ്രഹ ഹാളിൽ കോർപറേഷൻ തുറന്ന സി.എഫ്.എൽ.ടി.സിയിൽ ഒരു ഫോൺ പോലുമില്ലെന്ന് കോൺഗ്രസ് കൗൺസിലർ അരിസ്റ്റോട്ടിൽ പറഞ്ഞു.

മേയർ ചെയർപേഴ്സനും സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ വൈസ് ചെയർപേഴ്സനുമായ മാനേജിങ് കമ്മിറ്റി സി.എഫ്.എൽ.ടി.സിക്ക് വേണം. ഇപ്പോൾ തുറന്നവക്ക് നോഡൽ ഓഫിസറില്ല. കൺവീനർ ആരെന്ന് ആർക്കുമറിയില്ല. ദുരന്ത നിവാരണ അതോറിറ്റിയുമായി ജോയൻറ് അക്കൗണ്ട് തുറന്ന് മാനേജിങ് കമ്മിറ്റികൾ രൂപവത്കരിച്ചാൽ 40 ലക്ഷം രൂപ നടത്തിപ്പിന് ലഭിക്കും. അതിനായി നടപടികൾ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണക്കില്ലാത്തതിനാൽ പണം കിട്ടിയില്ല –മേയർ
കൊച്ചി: കോവിഡ് ഒന്നാം തരംഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻ കൗൺസിൽ ചെലവഴിച്ച പണം കോർപറേഷന് തിരിച്ചുകിട്ടിയില്ലെന്ന് മേയർ എം. അനിൽകുമാർ. അന്നത്തെ കൗൺസിൽ കണക്കുകൾ ഹാജരാക്കാത്തതിനെ തുടർന്നാണിത്. കൃത്യമായി ബില്ലുകൾ നൽകാതെയും ഓഡിറ്റ് നടത്താതെയുമാണ് പണം ചെലവഴിച്ചതെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ദിവസം മന്ത്രിതലത്തിൽ നടന്ന യോഗത്തിൽ ഭക്ഷണത്തിനായി ചെലവഴിച്ച തുകയെങ്കിലും തരണമെന്ന് താൻ ബഹളമുണ്ടാക്കിയിരുന്നു. 51 ലക്ഷം ആവശ്യപ്പെട്ടിട്ട് 24 ലക്ഷം മാത്രമാണ് അഡ്വാൻസായി ലഭിച്ചത്. കഴിഞ്ഞ കൗൺസിൽ മേയറുടെ 85 ലക്ഷം രൂപ ഫണ്ടിൽ നിന്നാണ് ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തത്. ഇക്കുറി 5000 രൂപ മാത്രമാണ് ഫണ്ടായി ഉണ്ടായിരുന്നത്.സി.എഫ്.എൽ.ടി.സികളുടെ ഫണ്ട് വിനിയോഗം ഇക്കുറി സുതാര്യമാക്കും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫിെൻറ നേതൃത്വത്തിൽ ഓരോ ആഴ്ചയും ഓഡിറ്റ് നടത്തും.കൗൺസിൽ അംഗങ്ങളുടെ പിന്തുണയോടെ കോർപറേഷനിലെ കോവിഡ് ബാധിതരായ ദരിദ്രർക്ക് 500-600 രൂപയുടെ ഭക്ഷ്യധാന കിറ്റ് നൽകും.നിലവിൽ 2000 പേർക്കാണ് ഭക്ഷണ വിതരണം നടത്തുന്നത്. ഇതിനായി ഓരോ ദിനവും ഒരുലക്ഷം രൂപ വീതം ചെലവാകുന്നുണ്ട്. കോർപറേഷൻ ഫണ്ടല്ല, സംഭാവനയിലൂടെ ലഭിക്കുന്ന തുകയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും മേയർ പറഞ്ഞു.ഘടിപ്പിക്കുമെന്ന് കൗൺസിൽ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi corporationcovid 19
News Summary - covid: Where is the Rs 3.5 crore spent?
Next Story