Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവീടിെൻറ ഗേറ്റിൽ...

വീടിെൻറ ഗേറ്റിൽ ചോര

text_fields
bookmark_border
house gate
cancel
camera_alt

എടക്കുന്ന് പള്ളിക്കുസമീപം ജോസിെൻറ വീടിെൻറ ഗേറ്റിൽ കണ്ട ചോര

അങ്കമാലി: വീടിനുമുന്നിലെ ഗേറ്റിൽ രക്തമൊഴുകുന്നത് കണ്ട് വീട്ടുകാർ ഭയാശങ്കയിലായി.

എടക്കുന്ന് പള്ളിക്കുസമീപം താമസിക്കുന്ന കല്ലറ ചുള്ളി സി.പി. ജോസിെൻറ വീടിനുമുന്നിലാണ് സംഭവം.

രാവിലെ 6.45ന് കുർബാനക്ക് പള്ളിയിൽ പോകാനിറങ്ങിയ ജോസിെൻറ ഭാര്യ ഡെയ്‌സിയാണ് ചോര ആദ്യം കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. ഇരുമ്പുപൈപ്പ് കൊണ്ട് പണിത ഗേറ്റിെൻറ മുകളിൽനിന്ന് താഴെവരെ ചോര ഒഴുകിയ നിലയിലാണ്. കുറച്ചുചോര താഴെ കിടക്കുന്നുമുണ്ടായിരുന്നു. വാർഡ് അംഗം അറിയിച്ചതിനെത്തുടർന്ന് അങ്കമാലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

രക്തത്തിെൻറ സാമ്പിൾ എടുത്ത് പരിശോധനക്ക് കൊണ്ടുപോയി. മനുഷ്യരക്തമാണോയെന്ന് പരിശോധന നടത്തിയാലേ അറിയൂവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ജോസും ഭാര്യയും യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മകൻ ജോപോളുമാണ് താമസം. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskochi
News Summary - Blood at the gate of the house
Next Story