ബസ് സ്റ്റാൻഡ് അല്ല പാർക്കിങ് കേന്ദ്രം
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് ഇല്ലാതായിട്ട് വര്‍ഷങ്ങൾ കഴിഞ്ഞു. പുനർമിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പൊളിച്ച സ്റ്റാന്‍ഡ് ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി മാറി.
2013ലാണ് ബസ് സ്റ്റാന്‍ഡ് നിർമാണം ആരംഭിച്ചത്. പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതി ഇത് പൊളിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെ പൊളിച്ചുനീക്കുകയും സ്ഥലം മണ്ണെടുത്ത് താഴ്ത്തുകയും ചെയ്തു. പിന്നീട് ഇതുവരെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
ആലുവ, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, എറണാകുളം ഭാഗങ്ങളിലേക്ക് പോയിരുന്ന ബസുകള്‍ നേരത്തേ കിഴക്കമ്പലം സ്റ്റാന്‍ഡില്‍ കയറിയിരുന്നു. ഇപ്പോൾ ബസുകള്‍ പല സ്ഥലത്ത് നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാത്തുനില്പ് കേന്ദ്രം പൊളിച്ചതിനാല്‍ മഴയും വെയിലുമേറ്റാണ് ബസ് കാത്തുനിൽക്കാനെന്നും യാത്രക്കാര്‍ പറയുന്നു. സ്റ്റാൻഡിനകത്ത് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചെങ്കിലും സ്റ്റാന്‍ഡ് തുറക്കാത്തതിനാല്‍ അത് ഉപയോഗപ്രദവുമല്ല. നിലവില്‍ സ്റ്റാന്‍ഡിലേക്ക് ബസ് കയറി തിരിയാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അശാസ്ത്രീയ നിർമാണമാണെന്ന് ആരോപണമുണ്ട്. സ്റ്റാന്‍ഡ് പൊളിച്ചതോടെ കിഴക്കമ്പലത്ത് ഉണ്ടായിരുന്ന വണ്‍വേ സംവിധാനവും അവതാളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.