Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightക്ഷേത്രത്തിൽനിന്ന് 10...

ക്ഷേത്രത്തിൽനിന്ന് 10 പവൻ സ്വർണാഭരണവും 6000 രൂപയും കവർന്നു

text_fields
bookmark_border
ക്ഷേത്രത്തിൽനിന്ന് 10 പവൻ സ്വർണാഭരണവും 6000 രൂപയും കവർന്നു
cancel
camera_alt

ഘണ്ഠകർണൻവെളി വിഷ്ണു

മഹേശ്വര ക്ഷേത്രത്തിലെ

ഭണ്ഡാരം കുത്തിപ്പൊളിച്ച

നിലയിൽ

പറവൂർ: ഘണ്ഠകർണൻ വെളിയിലെ കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തിൽ വൻ മോഷണം. 10 പവൻ സ്വർണാഭരണവും 6000 രൂപയും കവർന്നു. ബുധനാഴ്ച പുലർച്ച ക്ഷേത്രത്തിലെ ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ശ്രീകോവിലിന് പുറത്തുള്ള ക്ഷേത്രം ഓഫിസിന്‍റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഇവിടെ അലമാരിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് എടുത്തത്. ഓഫിസിന് സമീപമുള്ള മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ക്ഷേത്രത്തിലെ പൂജാരി രവി നാരായണനെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയശേഷമാണ് മോഷണം നടത്തിയത്. തുടർന്ന് ക്ഷേത്രത്തിന് പുറത്തെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചാണ് 6000 രൂപ കവർന്നത്. മോഷണംനടന്ന വിവരം മനസ്സിലാക്കിയ ജീവനക്കാരൻ മറ്റു ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു. അവരും നാട്ടുകാരും സ്ഥലത്തെത്തിയാണ് വാതിൽ പൂട്ട് തകർത്ത് രവി നാരായണനെ പുറത്തിറക്കിയത്. വിവരമറിഞ്ഞ് പറവൂർ പൊലീസ് സ്ഥലത്തെത്തി. വിശദ പരിശോധനക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeTheft News10 pavan gold ornaments
News Summary - 10 pavan gold ornaments and 6000 rupees were stolen from the temple
Next Story