Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറില്‍ പാമ്പ്;...

കാറില്‍ പാമ്പ്; അവശനായി ഡ്രൈവർ, സംഭവിച്ചതെന്താണന്നറിയാതെ നാട്

text_fields
bookmark_border
car, snake
cancel
camera_alt

ദേശീയപാതയില്‍ ദേശം കുന്നുംപുറത്ത് കാറില്‍ കണ്ട ചത്ത പാമ്പ്

ചെങ്ങമനാട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ഡ്രൈവര്‍ പാമ്പുകടിയേറ്റ് ജീവഹാനി സംഭവിെച്ചന്ന വാര്‍ത്ത പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി.

ദേശം കുന്നുംപുറം ധനലക്ഷ്മി ബാങ്കിന് സമീപം ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ആലങ്ങാട് കോട്ടപ്പുറം സ്വദേശിയുടെ കാറിലാണ് സ്റ്റിയറിങ്ങില്‍നിന്ന് പിടിവിട്ട് ഡ്രൈവര്‍ വായില്‍നിന്ന് നുരയും പതയും വന്ന് സീറ്റില്‍ തളര്‍ന്ന് കിടക്കുകയും ഒപ്പം ബോണറ്റില്‍ കുടുങ്ങി തല പുറത്തായ പാമ്പിനെ ചത്ത നിലയിലും കണ്ടത്. സമീപവാസികളും യാത്രക്കാരും അറിയിച്ചതനുസരിച്ച് നെടുമ്പാശ്ശേരി പൊലീസ് സ്ഥലെത്തത്തിയെങ്കിലും കാറിനകം പരിശോധിക്കാന്‍ മടിച്ചു.

ആംബുലന്‍സ് വരുത്തി നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കാറില്‍ കെണ്ടത്തിയ പാമ്പിനെ ആശുപത്രിയിെലത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെ ഡ്രൈവര്‍ക്ക് ബോധം തെളിയുകയും മേല്‍വിലാസം വെളിപ്പെടുത്തുകയും ചെയ്തു. അമിതമായി മദ്യപിച്ചതോ വിഷം അകത്ത് ചെന്നതോ ആകാം ഡ്രൈവര്‍ അവശനാകാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ വ്യക്തമായ വിവരം അറിവായിട്ടില്ല. അപകടനില തരണം ചെയ്തു. ഡ്രൈവര്‍ രക്ഷപ്പെട്ടതോടെ പാമ്പിനെ ആശുപത്രിയിെലത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഉപേക്ഷിച്ചു.

മരത്തിലൂടെ സഞ്ചരിക്കുന്ന പാമ്പിനെയാണ് കാറില്‍ കണ്ടതെന്നും ദിവസങ്ങള്‍ക്കുമുമ്പ് കാറില്‍ വീണ പാമ്പാണിതെന്നുമാണ് സംശയിക്കുന്നത്. ഏതായാലും പാമ്പും ഡ്രൈവര്‍ അവശനായതും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake
News Summary - fake news that driver of the car was bitten by a snake
Next Story