വയോജനങ്ങൾക്ക് വേണ്ടേ?
text_fieldsകാക്കനാട്: വയോജനങ്ങള്‍ക്ക് വിതരണത്തിനെത്തിച്ച കട്ടിലുകള്‍ തൃക്കാക്കര നഗരസഭ ഓഫിസിന്റെ കൺമുന്നിൽ കെട്ടിക്കിടക്കുന്നു. കാക്കനാട് കമ്യൂണിറ്റി ഹാളിൽ അമ്പതോളം കട്ടിലുകള്‍ ഏഴു മാസമായി കൂട്ടിയിട്ടിരിക്കുന്നത്. വിതരണം വൈകുന്നത് കട്ടിലുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്.
60 വയസു കഴിഞ്ഞവർക്കാണ് സൗജന്യമായി നൽകേണ്ടത്. ഇവ വാങ്ങാൻ ആറ് ലക്ഷം രൂപ ചെലവഴിച്ചു. അർഹരായവരുടെ പേരുകൾ വാർഡു സഭകളിൽ നിന്ന് നൽകിയിട്ടുണ്ട്. പകുതിയോളം പേർ കട്ടിൽ ഏറ്റുവാങ്ങി. ബാക്കിയുള്ളവരുടെ കട്ടിലുകളാണ് കമ്യൂണിറ്റി ഹാളിൽ കിടക്കുന്നത്. സൗജന്യ കട്ടിലിന് ആവശ്യക്കാർ കുറവാണെന്ന് കൗൺസിലർമാർ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിലും ക്ഷേമകാര്യ സ്ഥിരം സമിതി വഴി നഗരസഭ കട്ടിൽ വാങ്ങി വിതരണം ചെയ്തിരുന്നു. കോവിഡ് കാലത്തു കട്ടിലുകൾ നിർധനർക്ക് വീടുകളിൽ എത്തിച്ചു നൽകിയിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ആവശ്യക്കാർ നഗരസഭയിലെത്തി ഏറ്റെടുക്കുകയാണ് പതിവ്. ആവശ്യക്കാരെ എത്തിച്ച് കട്ടിൽ ഏറ്റെടുക്കുന്നതിൽ കൗൺസിലർമാരും ശ്രദ്ധ കാട്ടുന്നില്ലെന്ന് ആക്ഷേമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.