Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറായി ബീച്ചിൽ...

ചെറായി ബീച്ചിൽ തിരക്കേറി; തീര സംരക്ഷണം നടപ്പായില്ല

text_fields
bookmark_border
Cherai beach was busy
cancel
camera_alt

നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ചെറായി ബീച്ചിൽ ഞായറാഴ്ച അനുഭവപ്പെട്ട തിരക്ക്

ചെറായി: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തിയതോടെ ചെറായി ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ

കടൽത്തീരത്തെത്തുന്ന വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. എല്ലാ കാലവർഷത്തിലും സംഭവിക്കുന്നത് പോലെ ഇത്തവണയും തീരം കടലെടുത്തു. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേർന്നുളള തീരം പൂർണമായും അപ്രത്യക്ഷമായി. സാധാരണ മഴക്കാലം കഴിയുന്നതോടുകൂടി തീരം പുനഃസ്ഥാപിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തവണ കരിങ്കല്ലുകളാണ് ഇവിടെ ഉയർന്നുനിൽക്കുന്നത്.

തീരമില്ലാത്തതിനാൽ കടൽവെള്ളത്തിൽ ഇറങ്ങി നടക്കാനും ഉല്ലസിച്ച് കുളിക്കാനും ഇപ്പോഴാവില്ല. തുടർച്ചയായ കടൽക്ഷോഭത്തെത്തുടർന്നാണ് ബീച്ചിലെ നടപ്പാത വരെയുള്ള ഭാഗത്തെ മണൽ ഒലിച്ചുപോയത്. ടെട്രാേപാഡുകൾ നിർമിച്ച് തീരസംരക്ഷണം ഉറപ്പാക്കുകയും, ഈ ഭാഗത്ത് പുതിയ തീരം രൂപപ്പെടുന്നതിന് സാഹചര്യം ഒരുക്കണമെന്നുമാണ് പരിസരവാസികളുടെ ആവശ്യം.

ബീച്ച് റോഡിലെ നടപ്പാതയുടെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെ തുടർന്ന് ടൈലുകൾ ഇളകിയ നിലയിലാണ്. ഇരുവശവും പുൽക്കൂട്ടം നിറഞ്ഞിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇതിലൂടെ നടക്കാനുമാകുന്നില്ല. പ്രായം ചെന്നവർക്കിരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങൾ നിലവിൽ ഇല്ല. പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കടൽ ക്ഷോഭത്തിൽ നശിച്ചു പോയിരുന്നു. വെളിച്ചത്തിന് വേണ്ടത്ര സംവിധാനവും ഇപ്പോൾ ഇല്ല. പുതുതായി സ്ഥാപിച്ച കാമറകളും പ്രവർത്തന രഹിതമായി. ബീച്ച് റോഡിെൻറ ഇരുവശത്തെയും പുൽക്കൂട്ടമാണ് സന്ദർശകരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. ലോക്ഡൗൺ സമയത്തും മറ്റുമായി വാഹനസഞ്ചാരം തീരെ കുറഞ്ഞതിനെത്തുടർന്നാണ് വലിയതോതിൽ ചെടിപടർപ്പുകൾ രൂപപ്പെട്ടത്. വഴിവിളക്കുകൾ കത്താത്തത് രാത്രി അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherai beach
News Summary - Cherai beach was busy
Next Story