Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightയുവ വൈദികൻ വൃക്ക നൽകി;...

യുവ വൈദികൻ വൃക്ക നൽകി; ജോജോക്ക് ഇത് രണ്ടാം ജന്മം

text_fields
bookmark_border
യുവ വൈദികൻ വൃക്ക നൽകി; ജോജോക്ക് ഇത് രണ്ടാം ജന്മം
cancel
camera_alt

ശസ്ത്രക്രിയക്ക് ശേഷം രാജഗിരി ആശുപത്രിയിൽനിന്ന് മടങ്ങുന്ന ഫാ. ജോർജ്, താൻ കിഡ്നി

നൽകിയ ജോജോമോനെ കണ്ട് യാത്ര പറയുന്നു. രാജഗിരി ആശുപത്രി കിഡ്നി ട്രാൻസ്പ്ലാന്റ് യൂനിറ്റിലെ ഡോ. ബാലഗോപാൽ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, ഡോ. ജോസ് തോമസ് എന്നിവർ സമീപം

ആലുവ: വക്കച്ചൻ എന്നറിയപ്പെടുന്ന ഫാ. ജോർജ് പാഴേപ്പറമ്പിൽ വൃക്ക നൽകിയപ്പോൾ കാസർകോട് കൊന്നക്കാട് സ്വദേശി പി.എം. ജോജോമോന് (49) ഇത് രണ്ടാം ജന്മം. ജൂലൈ 28നായിരുന്നു ആലുവ രാജഗിരി ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ.

തലശ്ശേരി രൂപതയിലെ വൈദികരുടെ വാട്സ്ആപ് കൂട്ടായ്മയിൽ വന്ന മെസേജിലൂടെയാണ് ജോജോയുടെ ദുരവസ്ഥയെക്കുറിച്ച് ഫാ. ജോർജ് അറിയുന്നത്. കൊന്നക്കാട് അക്ഷയകേന്ദ്രം നടത്തിയിരുന്ന ജോജോമോന്‍റെ ഇരു വൃക്കയും പ്രമേഹത്തെ തുടർന്നാണ് തകരാറിലാകുന്നത്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തിയിരുന്ന ജോജോമോന് വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചു. ചികിത്സക്കായി സ്വന്തം ഉടമസ്ഥതയിൽ ഉണ്ടായിരുന്ന അക്ഷയകേന്ദ്രം വരെ വിൽക്കേണ്ടി വന്ന ജോജോമോന് വേണ്ടി നാടൊന്നിച്ച് പണം കണ്ടെത്തി. ഭാര്യ ഷൈന വൃക്ക ദാനം ചെയ്യാൻ തയാറായെങ്കിലും പരിശോധനയിൽ യോജിക്കാതെ വന്നു. ഈ ഘട്ടത്തിലാണ് കള്ളാർ ഉണ്ണി മിശിഹ പള്ളി വികാരിയായ ഫാ. ജോർജ് വൃക്ക നൽകാൻ തയാറായത്.

തലശ്ശേരി രൂപതയിൽനിന്ന് അനുവാദം നേടിയ അദ്ദേഹം മാതാപിതാക്കളോടും കൊന്നക്കാട് പള്ളി വികാരി വഴി ജോജോമോന്റെ കുടുംബത്തെയും അറിയിച്ചു. മുൻപരിചയം ഇല്ലാതിരുന്നിട്ടും ‘ജോജോക്ക് താൻ വൃക്ക നൽകാം’ എന്ന ഫാ. ജോർജിന്‍റെ വാക്കുകൾ ആ കുടുംബത്തെ പ്രതീക്ഷയുടെ തീരത്തേക്ക് അടുപ്പിച്ചു. ജൂലൈ 21ന് ഫാ. ജോർജും ജോജോമോനും രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് അഡ്മിറ്റായി. വൃക്കരോഗ വിദഗ്ധരായ ഡോ. ജോസ് തോമസ്, ഡോ. ബാലഗോപാൽ നായർ, ഡോ. സ്നേഹ പി. സൈമൺ, ഡോ. അപ്പു ജോസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സചിൻ ജോർജ്, ഡോ. ശാലിനി രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. യുവ വൈദികൻ ഒരാഴ്ചത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡിസ്ചാർജ് ആയി. പോകുന്നതിന് മുമ്പ് യാത്ര പറയാൻ എത്തിയ ഫാ. ജോർജിനെ കണ്ടപ്പോൾ ജോജോമോന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കാർമേഘം കൊണ്ട് നിറഞ്ഞിരുന്ന ജോജോമോന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ലാണ് ഫാ. ജോർജെന്ന് രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ പറഞ്ഞപ്പോൾ സഹജീവി സ്നേഹത്തിനപ്പുറം താൻ ചെയ്തതിൽ ഒന്നുമില്ലെന്ന നിഷ്കളങ്ക മറുപടിയോടെ ആ വൈദികൻ യാത്ര പറഞ്ഞ് മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidneyyoung priest
News Summary - The young priest gave a kidney; This is Jojo's second birth
Next Story