Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആലുവ മാർത്താണ്ഡവർമ...

ആലുവ മാർത്താണ്ഡവർമ പാലത്തിന് 81

text_fields
bookmark_border
ആലുവ മാർത്താണ്ഡവർമ പാലത്തിന് 81
cancel
camera_alt

മാർത്താണ്ഡവർമ പുതിയ പാലവും പഴയപാലവും

ആലുവ: ആലുവയുടെ മുഖമുദ്രയായ മാർത്താണ്ഡവർമ പഴയ പാലത്തിന് 81 വയസ്സ്​. മാർത്താണ്ഡവർമ ഇളയ രാജാവാണ് 1940 ജൂൺ 14ന് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ പാലം കേരളത്തിലെ ഗതാഗത സംവിധാനത്തിലെ പ്രധാന ഭാഗമായി മാറുകയായിരുന്നു. 1937ലാണ് പെരിയാറിന് കുറുകെ പാലം പണിയാൻ ആരംഭിച്ചത്. എട്ടുലക്ഷം രൂപക്ക്​ ജെ.ബി ഗാമൺ കമ്പനിക്കായിരുന്നു കരാർ.

അന്നത്തെ പ്രധാന സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചായിരുന്നു നിർമാണം. പാലത്തി​െൻറ ഡക്കിന് താഴെ ആറിടങ്ങളിൽ ഭീമൻ സ്പ്രിങ്ങുകൾ കോൺക്രീറ്റ് കട്ടികളിൽ സ്ഥാപിച്ച് ഷോക്ക് അപ്സോർബിങ് സിസ്​റ്റം ഉണ്ടാക്കിയിട്ടുണ്ട്​. ഇറ്റലിയിൽനിന്ന്​ ഇറക്കുമതി ചെയ്​തതാണ് ഇവ. ഈ സംവിധാനം ഇന്നും പ്രവർത്തിക്കുന്നു.

ജി.ബി.എസ് ട്രസ്കോർട്ട്, എം.എൽ. ദുരൈസ്വാമി അയ്യങ്കാർ എന്നിവരായിരുന്നു ചീഫ് എൻജിനീയർമാർ. പാലം പണിക്കിടെ പാലത്തി​െൻറ തെക്കേ കൈതലയുടെ പണി നടക്കുമ്പോൾ മണ്ണിടിഞ്ഞ് വലിയ അപകടമുണ്ടായി. 1938 നവംബർ 21ന് തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. ഇടിഞ്ഞുവീണ മണ്ണിനും കല്ലിനും അടിയിൽ 11പേരാണ് അകപ്പെട്ടത്. ഇതിൽ 10പേർ മരിച്ചു. ആലുവ സ്വദേശി താണിപ്പിള്ളിൽ തൊമ്മി മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

മാർത്താണ്ഡവർമ പഴയപാലം നിർമാണവേളയിൽ

സാങ്കേതിക സൗകര്യം വളരെ കുറവായിരുന്നെങ്കിലും എൻജിനീയർമരുടെയും കരാറുകാരുടെയും തൊഴിലാളികളുടെയും കഴിവുകൊണ്ട് ചുരുങ്ങിയ സമയത്ത് പണി പൂർത്തിയാക്കി. അഞ്ച് അണയായിരുന്നു (60 പൈസ) പാലം നിർമാണത്തിലെ ഒരു പുരുഷ തൊഴിലാളിക്ക് ലഭിച്ച ദിവസക്കൂലി. സ്​ത്രീ തൊഴിലാളിക്ക് നാല് ചക്രവും (30 പൈസയോളം) ലഭിച്ചു. ഉദ്ഘാടനത്തോട്​ അനുബന്ധിച്ച് 19 ലോറികളും മൂന്ന് ആനകളും പാലത്തിലൂടെ സഞ്ചരിച്ചു. ഈസമയം എൻജിനീയർ ജി.ബി.എസ് ട്രസ്കോർട്ടും ഭാര്യയും മകനും പുഴയിൽ ഒരു വഞ്ചിയിൽ ഇരുന്നു. പാലത്തി​െൻറ ഉറപ്പ് തെളിയിക്കാനാണ് അദ്ദേഹം പാലത്തിനടിയിൽ നിലയുറപ്പിച്ചത്. അഞ്ചര മീറ്റർ വീതിയും 141 മീറ്റർ നീളവുമുള്ള പാലത്തിൽ മൂന്ന് വീതം ആർച്ചുകളാണ് ഇരുഭാഗത്തുമായി തീർത്തത്. തിരുവിതാംകൂർ നാട്ടുരാജ്യത്തി​െൻറ ചിഹ്നം ഇപ്പോഴും ശിലാഫലകത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marthanda Varma bridge
News Summary - Marthanda Varma bridge @81
Next Story