കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചുവിറ്റു; ജോലിക്കാരൻ പിടിയിൽ
text_fieldsഷാനവാസ്
ആലുവ: പ്രമുഖ ഡ്രൈ ഫ്രൂട്സ് ആൻഡ് സ്പൈസസ് സ്ഥാപനത്തിൽനിന്ന് പലപ്പോഴായി 70 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചുവിറ്റ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. സ്ഥാപനത്തിലെ ഡ്രൈവറും ജോലിക്കാരനുമായ കോഴിക്കോട് പന്തീരാങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസിനെയാണ് (44) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപന ഉടമ ഗോഡൗണിലെ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, ഏലക്ക തുടങ്ങിയ സാധനങ്ങളുടെ കുറവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്കുകണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തുകയായിരുെന്നന്ന് കണ്ടെത്തി.
ഒളിവിൽ പോയ പ്രതിയെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരവെയാണ് കാസർകോടുനിന്ന് പിടികൂടിയത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ വിനോദ്, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, ഹാരിസ് അമീർ, രഞ്ജിത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

