Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAlangadchevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

ആലങ്ങാട്: വായ്പ നൽകിയ തുക തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിലായി. ആലങ്ങാട് സ്വദേശി ആലുവിള പുത്തൻവീട്ടിൽ ദിലീപ് (24), തായിക്കാട്ടുക്കര കൊച്ചുവീട്ടിൽ ശ്രീജിത്ത് (ബിലാൽ -25), ആലങ്ങാട് കോട്ടപ്പുറം സ്വദേശി മണിതുരുത്തിൽ വീട്ടിൽ യദുകൃഷ്ണൻ (31) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടപ്പുറം സ്വദേശി നിധിൻ എന്ന യുവാവിെൻറ പക്കൽനിന്ന് പ്രതിയായ ദിലീപ് കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ ചോദിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികളിൽ ഒരാളായ ശ്രീജിത്ത് താമസിക്കുന്ന ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര അക്വസിറ്റി ഫ്ലാറ്റ് സമുച്ചയത്തിലേക്ക് നിധിനെ വിളിച്ചുവരുത്തുകയും പ്രതികളായ മൂന്നുപേരും ചേർന്ന് ബലമായി കാറിൽ കയറ്റി ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട നാട്ടുകാരാണ് ആലങ്ങാട് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

പ്രതികളിൽ ഒരാൾ താമസിച്ച ഫ്ലാറ്റും സഞ്ചരിച്ച കാറും പരിശോധിച്ച് ആക്രമിക്കാൻ ഉപയോഗിച്ച വടിവാളുകളും ഇരുമ്പ് പൈപ്പുകളും െപാലീസ് കണ്ടെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ നിധിനെ ആലുവ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestassault case
News Summary - Three arrested in assault case
Next Story