Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAlangadchevron_rightകാറിനുനേരെ ബോംബേറ്:...

കാറിനുനേരെ ബോംബേറ്: ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

text_fields
bookmark_border
കാറിനുനേരെ ബോംബേറ്: ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
cancel

ആലങ്ങാട്: വെളിയത്തുനാട് തടിക്കക്കടവ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനുനേരെ ബോംബ് എറിഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിെൻറ ഭാഗമായി വെളിയത്തുനാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്.

സംഭവസ്ഥലം വ്യാഴാഴ്ച പൊലീസ് സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും സമീപവാസികളിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഗുണ്ടസംഘങ്ങളുടെ പകയാണ് ബോംബേറിന് കാരണമെന്ന് പൊലീസിന് ലഭിച്ച വിവരം. പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘത്തിലെ ഒരാളുടെ ജന്മദിന ആഘോഷച്ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് കാറിനുനേരെ ബോംേബറ് നടന്നത്. ജന്മദിനം ആഘോഷിച്ച വ്യക്തി തടിക്കക്കടവ് സ്വദേശിയാണ്. ആഘോഷ പരിപാടികളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ബോംബേറിൽ കാറിെൻറ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കുപറ്റിയില്ലെങ്കിലും നാട്ടുകാർ സംഭവത്തിൽ ആശങ്കയിലാണ്.

ആലങ്ങാട് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച പെരുമ്പാവൂർ വല്ലം ചേലാമറ്റം സ്വദേശിയുടെ കാറിനുനേരെയാണ് ബോംബേറ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police custody
News Summary - Car bomber: Indication that someone is in custody
Next Story