Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right92ാം വയസ്സിലും...

92ാം വയസ്സിലും കരവിരുതിൽ മാസ്മരികത തീർത്ത് ശിവാനന്ദ്

text_fields
bookmark_border
92ാം വയസ്സിലും കരവിരുതിൽ മാസ്മരികത തീർത്ത് ശിവാനന്ദ്
cancel
മട്ടാഞ്ചേരി: 92ാം വയസ്സിലും പാഴ്​വസ്തുക്കൾക്ക് പുതുരൂപം നൽകുകയാണ് എം.പി. ശിവാനന്ദ്. ഫോർട്ട്​കൊച്ചി അമരാവതി ഗോപാലകൃഷ്ണൻ ടെമ്പിൾ റോഡിലെ പത്മവീട്ടിൽ ഒറ്റക്ക് കഴിയുന്ന ശിവാനന്ദ് സമയം ചെലവിടുന്നത് കടലാസുകൊണ്ട് സംഗീതോപകരണങ്ങൾ നിർമിച്ചാണ്. പ്രായത്തി‍ൻെറ അവശതകളൊന്നും കരകൗശല നിർമാണത്തെ ബാധിച്ചിട്ടില്ല. ഗിറ്റാർ, വയലിൽ, ചെണ്ട, വീണ, തബല തുടങ്ങിയവകൊണ്ട് വീടി‍ൻെറ മുറികൾ നിറഞ്ഞിരിക്കയാണ്. നിർമിതികളാകട്ടെ ഒറിജിനലിനെ വെല്ലുന്നവയും. വെള്ളക്കടലാസിൽ തീർത്ത താജ് മഹൽ, എക്​സ് റേ ഫിലിമിൽ നിർമിച്ച ഹൗസ്​ബോട്ട്, കെട്ടുവള്ളം, കോട്ടൺ തുണികൊണ്ട് നിർമിച്ച പ്രകൃതി ദൃശ്യം തുടങ്ങി ആ കരവിരുതിൽ വിരിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കലാരൂപങ്ങളാണ്​. കൊച്ചിയിൽ അക്കൗണ്ടന്‍റായിരുന്ന ശിവാനന്ദ് 1975ലാണ് മസ്കത്തിൽ ജോലിക്കായി പോയത്. ഒമ്പതു വർഷം മസ്കത്തിലുണ്ടായിരുന്നു. ഇവിടെ വിശ്രമവേളയിൽ തുടങ്ങിയതാണ് കലാരൂപ നിർമാണം. ഇതിനിടെയാണ് കേരളത്തിൽനിന്നുള്ള ഒരു നാടകസംഘം മസ്കത്തിൽ എത്തിയത്. ഇവർക്ക് നാടകരംഗത്തിനായി ചില വസ്തുക്കൾ നിർമിക്കാൻ ശിവാനന്ദിനെ സമീപിച്ചു. ഇതോടെ മസ്കത്തിലെ മലയാളികളുടെ നാടകങ്ങളിലും മറ്റും ശിവാനന്ദ് സ്ഥിരം സാന്നിധ്യമായി. പിന്നീട് കൊച്ചിയിൽ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചപ്പോൾ അൽപം പിൻമാറിയെങ്കിലും ശാസ്ത്രവിഷയങ്ങൾക്ക് വസ്തുക്കൾ ഉണ്ടാക്കുന്നതിന് വിദ്യാർഥികൾ സഹായം തേടി വരുമ്പോൾ ആരെയും നിരാശപ്പെടുത്തിയിരുന്നില്ല. 2021 ജനുവരി 30ന് ഭാര്യ നീലംബാൾ എന്ന ശാന്ത മരിച്ചതോടെ വീട്ടിൽ ഏകനായ ശിവാനന്ദ് വീണ്ടും കലാരൂപങ്ങളുടെ നിർമാണം തുടങ്ങുകയായിരുന്നു. ചിത്രം : ശിവാനന്ദ് കടലാസും ഹാർഡ്ബോർഡും കൊണ്ട് സംഗീതോപകരണങ്ങൾ നിർമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story