Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right32,000 രൂപക്കായി 11...

32,000 രൂപക്കായി 11 വർഷം; ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
32,000 രൂപക്കായി 11 വർഷം; ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel

കൊച്ചി: സർവിസിൽനിന്ന് വിരമിച്ച് 11 വർഷം കഴിഞ്ഞിട്ടും വിരമിക്കൽ ആനുകൂല്യമായ 32,000 രൂപക്ക് വേണ്ടി കാത്തിരിക്കുന്നത് തികച്ചും ഖേദകരമെന്ന് മനുഷ്യാവകാശ കമീഷൻ. കാലതാമസം കൂടാതെ ആനുകൂല്യം നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കേരള ഹാൻഡി ക്രാഫ്റ്റ് അെപക്സ് സഹകരണസംഘം പ്രസിഡൻറിന് ഉത്തരവ് നൽകി.

30 വർഷത്തെ സേവനത്തിനുശേഷം 2009 ൽ വിരമിച്ച എറണാകുളം മരട് സ്വദേശിനി കെ.ബി. രേഖയുടെ പരാതിയിലാണ് ഉത്തരവ്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സൊസൈറ്റി സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.

ജീവനക്കാരുടെ 24 മാസത്തെ പ്രോവിഡൻറ് ഫണ്ട് അടക്കാനുണ്ട്. പരാതിക്കാരി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക മുൻഗണനക്രമത്തിൽ നൽകാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commission
News Summary - 11 years for Rs 32,000; Human Rights Commission urges immediate action
Next Story