Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:44 AM IST Updated On
date_range 26 Feb 2022 5:44 AM IST10 രൂപയെച്ചൊല്ലി കത്തിക്കുത്ത്; പ്രതികൾ പിടിയിൽ
text_fieldsbookmark_border
നെടുമ്പാശ്ശേരി: 10 രൂപയെച്ചൊല്ലി റസ്റ്റാറന്‍റിൽ കത്തിക്കുത്ത് നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് 'ഖാലി വാലി'എന്ന റസ്റ്റാറൻറിൽ ഷവർമക്ക് 10 രൂപ അധികമായി എന്ന തർക്കമാണ് കത്തിക്കുത്തിലും കടയിൽ 30,000 രൂപയുടെ വസ്തുവകകൾ നശിപ്പിച്ചതിലും അവസാനിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുൽ ഗഫൂറിനും മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കുമാണ് മർദനമേറ്റതും കുത്ത് കൊണ്ടതും. മുഹമ്മദ് റംഷാദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ അബ്കാരി, കഞ്ചാവ് കേസുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടികക്കളത്തിൽനിന്നും, ആവണംകോട് കപ്പത്തോട്ടത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ ജയപ്രസാദ്, എ.എസ്.ഐ പ്രമോദ്, പൊലീസുകാരായ ജോസഫ്, ജിസ്മോൻ, അബ്ദുൽ ഖാദർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story