Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:43 AM IST Updated On
date_range 21 Jun 2022 5:43 AM ISTവഴിയോരക്കച്ചവടം: ലൈസൻസ് കൈപ്പറ്റാത്ത 745പേരെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: നഗരത്തിലെ വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയിട്ടും മതിയായ രേഖകൾ ഹാജരാക്കി കൈപ്പറ്റാത്ത 745പേരെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹൈകോടതി. ഇവരുടെ പേരുവിവരം ഡിവിഷൻ തിരിച്ച് നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശിച്ചു. ഇത്രയുംപേർ ലൈസൻസ് കൈപ്പറ്റിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ഒരുമാസത്തെ കാലളവിൽ ഒരാഴ്ചക്കകം പട്ടിക പ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശം. പേര് നീക്കം ചെയ്യപ്പട്ടവരിൽ പരാതിയുള്ളവർക്ക് മതിയായ രേഖകളുമായി നഗരസഭയെ ലൈസൻസിനായി സമീപിക്കാൻ അവസരം നൽകണം. പരാതി ഉന്നയിക്കുന്നവരുടെ അപേക്ഷ പരിഗണിക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. തെരുവുകച്ചവടത്തിനുള്ള ലൈസൻസിന് യോഗ്യതയുണ്ടെന്ന് നഗരസഭ കണ്ടെത്തിയ 3520 പേരിൽ 2775 പേരാണ് ഇതുവരെ ലൈസൻസ് കൈപ്പറ്റിയത്. ഹരജി വീണ്ടും ജൂൺ 24ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story