Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിലവാരമില്ല; 2000 കിലോ...

നിലവാരമില്ല; 2000 കിലോ അമൃതം പൊടി ആരോഗ്യ വകുപ്പ് നശിപ്പിച്ചു

text_fields
bookmark_border
നിലവാരമില്ല; 2000 കിലോ അമൃതം പൊടി ആരോഗ്യ വകുപ്പ് നശിപ്പിച്ചു
cancel
കോലഞ്ചേരി: ഭക്ഷ്യസുരക്ഷ പരിശോധനയിൽ ഉപയോഗയോഗ്യമല്ല എന്നു കണ്ടെത്തിയതിനെത്തുടർന്ന് മറ്റക്കുഴിയിലെ പോഷകപ്പൊടി നിർമാണകേന്ദ്രത്തിൽ തയാറാക്കിയ 2195 കിലോ അമൃതം പൊടിയും 109 കിലോ വറുത്ത നിലക്കടലയും ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ കുഴിച്ചുമൂടി. വിവിധ ഇനം ധാന്യങ്ങൾ, പയർവർഗങ്ങൾ, നിലക്കടല, ബദാം, അണ്ടിപ്പരിപ്പ് എന്നിവ ചേരുവകളാക്കി കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള നിർമാണകേന്ദ്രങ്ങളിൽ തയാറാക്കിവരുന്ന പോഷകപ്പൊടിയാണ് 'അമൃതം' എന്നപേരിൽ അംഗൻവാടികളിലൂടെയും മറ്റും കുട്ടികൾക്ക് പൂരകപോഷകാഹാരമായി വിതരണം ചെയ്തുവരുന്നത്. പല വിതരണക്കാരിൽനിന്ന്​ ശേഖരിക്കുന്ന ധാന്യങ്ങളും പയർവർഗങ്ങളും ഉപയോഗിച്ചാണ് പോഷകപ്പൊടി നിർമാണം നടത്തിവരുന്നത്. ഇങ്ങനെ ശേഖരിച്ച ഭക്ഷ്യ ഇനങ്ങളിലെ പോരായ്മയാകാം തയാറാക്കിയ പൊടിയുടെ ഗുണനിലവാരത്തകർച്ചക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ബാച്ചിൽ തയാറാക്കിയ പോഷകപ്പൊടി വിതരണത്തിനുമുമ്പ്​ ഭക്ഷ്യസുരക്ഷ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഉപയോഗയോഗ്യമല്ലാത്ത അളവിൽ പൂപ്പൽ ഘടകങ്ങളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയത്. ഉടൻതന്നെ വിതരണം വിലക്കുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ് പൊടി നിർമാണകേന്ദ്രത്തിന് ഇതുവഴി ഉണ്ടായത്. തിരുവാണിയൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ മേൽനോട്ടത്തിൽ മറ്റക്കുഴിയിൽ കുഴിച്ചുമൂടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story