Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:56 AM IST Updated On
date_range 21 Jun 2022 5:56 AM ISTകാബൂൾ ഗുരുദ്വാരയിൽ ഇന്ത്യൻ വിസ കാത്ത് 150ലേറെ പേർ
text_fieldsbookmark_border
ന്യൂഡൽഹി: കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ഇന്ത്യൻ വിസ കാത്ത് കഴിയുന്നത് 150ലേറെ പേർ. ഈ ഗുരുദ്വാരയിലാണ് കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണം ഉണ്ടായത്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചതോടെയാണ് സിഖുകാർ ഇന്ത്യയിലെത്താനുള്ള മാർഗം തേടിയത്. ഇവിടുത്തെ ഹിന്ദു-സിഖ് സമൂഹങ്ങളിലുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ സർക്കാർ അടിയന്തരമായി തുടങ്ങണമെന്ന് 'കർതായെ പർവാൺ' ഗുരുദ്വാര അധ്യക്ഷൻ ഗുർണാം സിങ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. കാബൂളിൽനിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും തങ്ങളുടെ കച്ചവട സ്ഥാപനങ്ങളെല്ലാം വിറ്റ് സ്ഥിരമായി ഇന്ത്യയിലേക്ക് മാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ അധികൃതർ കഴിഞ്ഞ ദിവസം ഗുരുദ്വാര ഭാരവാഹികളെ കണ്ട് തീവ്രവാദി ആക്രമണത്തിലുണ്ടായ കേടുപാടു തീർക്കാൻ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂൺ 18ന് നടന്ന ഗുരുദ്വാര ആക്രമണശേഷം ഇവിടുത്തെ നൂറിലധികം സിഖ്-ഹിന്ദു സമുദായക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ 'ഇ-വിസ' അനുവദിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story