Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:38 AM IST Updated On
date_range 16 March 2022 5:38 AM ISTബാങ്കുകളിൽ 1,39,425 കോടി നിക്ഷേപം; 1,05,857 കോടി വായ്പ
text_fieldsbookmark_border
കൊച്ചി: ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കുകള്‍ ജില്ലയില്‍ വിതരണം ചെയ്തത് 45,403 കോടി രൂപ. ഇതില്‍ 15,650 കോടി മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 6493 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 8074 കോടിയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലക്ക് 1082 കോടിയും വായ്പയായി നല്‍കി. ഡിസംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,39,425 കോടി രൂപയും മൊത്തം വായ്പത്തുക 1,05,857 കോടി രൂപയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 76 ശതമാനമാണ്. ഡെപ്യൂട്ടി കലക്ടര്‍ എന്‍.എസ്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലതല ബാങ്കിങ് സമിതിയുടെ അവലോകന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 26 കോടിയോളം ഈ കാലയളവില്‍ റവന്യൂ റിക്കവറിയായ ബാങ്ക് വായ്പകളില്‍ ഈടാക്കിയതായും അറിയിച്ചു. ജില്ല ലീഡ് ബാങ്ക് മാനേജര്‍ സി.സതീശ്, ലീഡ് ബാങ്കിന്റെ റീജനല്‍ മാനേജര്‍ മഞ്ജുനാഥ് സ്വാമി, റിസര്‍വ് ബാങ്ക് എൽ.ഡി.ഒ അനൂപ് ദാസ്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, മറ്റ് ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story