Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:43 AM IST Updated On
date_range 11 May 2022 5:43 AM ISTധർണ നടത്തി
text_fieldsbookmark_border
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) സംവിധാനത്തെ പാർട്ടി ഓഫിസുകളാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കൃത്യമായ ചർച്ചയോ യോഗമോ ചേരാതെ ചെലവഴിക്കുന്ന കോടികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ടി .ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.കെ ജില്ല ആസ്ഥാനത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.എ. ഉണ്ണി, സി.വി. വിജയൻ, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ. ദേവരാജൻ, ജൂണോ ജോർജ്, പി.ജി. സേവ്യർ, ലില്ലി ജോസഫ്, ജോസി വർഗീസ്, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story