Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:41 AM IST Updated On
date_range 8 May 2022 5:41 AM ISTരാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വാഗ്വാദം
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരി വിളിച്ചുകൂട്ടിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ വാഗ്വാദം. കുടുംബ യോഗങ്ങളിൽ മന്ത്രിമാർ വാഗ്ദാനങ്ങളുമായി എത്തുന്നതിനെ ചൊല്ലി യു.ഡി.എഫ് പ്രതിനിധികൾ ബഹളംവെച്ചു. എൽ.ഡി.എഫ് പ്രതിനിധികൾ കൂടി എതിർവാദങ്ങൾ ഉയർത്തിയതോടെയാണ് വാഗ്വാദമായി മാറിയത്. വരണാധികാരി വിധു എ. മേനോൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് യു.ഡി.എഫ് - എൽ.ഡി.എഫ് പ്രതിനിധികൾ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുടുംബ യോഗങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്‍റ് നൗഷാദ് പല്ലച്ചി പറഞ്ഞു. മന്ത്രിമാർക്ക് കുടുംബ യോഗങ്ങളിൽ പങ്കെടുക്കാൻ വിലക്കില്ലെന്നും ഇക്കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും സി.പി.എം ജില്ല കമ്മിറ്റിയംഗം സി.കെ. പരീതും വാദിച്ചു. പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താൻ മൈക്രോ നിരീക്ഷകരെ ഏർപ്പെടുത്തി കുടുംബ യോഗങ്ങൾ നിരീക്ഷിക്കണമെന്നും വിജ്ഞാപനം വന്നതിനുശേഷം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കണമെന്നും യു.ഡി.എഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story