Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:31 AM IST Updated On
date_range 7 May 2022 5:31 AM ISTവിമാനങ്ങളിലെ സാങ്കേതിക പരിശോധന കർശനമാക്കുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: യാത്രക്ക് മുമ്പുള്ള വിമാനങ്ങളുടെ സാങ്കേതിക പരിശോധന വിമാനക്കമ്പനികൾ കാര്യക്ഷമമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി മൂലം വിമാനക്കമ്പനികൾ ജീവനക്കാരുടെ എണ്ണവും മറ്റും കുറച്ചിരുന്നു. ഇത് വ്യോമയാന മേഖലയിലെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ഡി.ജി.സി.എയുടെ എൻജിനീയറിങ് വിഭാഗം രാത്രി ഉൾപ്പെടെ പരിശോധന ഊർജിതമാക്കുന്നത്. നിശ്ചിത മണിക്കൂറുകൾ പറന്നശേഷം എല്ലാ വിമാനങ്ങളും വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടത്തണമെന്നുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നുണ്ടോയെന്നതും കർശനമായി പരിശോധിക്കാനാണ് തീരുമാനം. വ്യോമയാന സുരക്ഷ ആഗോളതലത്തിൽ തന്നെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇതിൽ അപാകത കണ്ടെത്തിയാൽ അത് പല രാജ്യാന്തര സർവിസുകളും റദ്ദാക്കപ്പെടുന്നതിനും കാരണമാക്കും. അതിനാലാണ് ഡി.ജി.സി.എയുടെ സുരക്ഷ വിഭാഗം വിവിധ വിമാനത്താവളങ്ങളിൽ മിന്നൽ പരിശോധനകൾക്കും തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story