Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:38 AM IST Updated On
date_range 21 April 2022 5:38 AM ISTആരോഗ്യമേഖലയില്‍ സംരക്ഷണം നൽകുന്നതില് സര്‍ക്കാര്‍ പരാജയം -ഐ.എം.എ
text_fieldsbookmark_border
കൊച്ചി: ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വാക്കുകള്‍കൊണ്ടുള്ള കസര്‍ത്തുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആരോഗ്യമേഖലയില്‍ സംരക്ഷണം നൽകുന്നതില് സര്‍ക്കാര്‍ പരാജയമാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ പണം മുടക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ടാണ്. ആക്രമണക്കേസുകളില്‍ മിക്കതിലും പ്രതികളെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസിന് അലംഭാവമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകള്‍ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണം. സങ്കര ചികിത്സരീതി ശുദ്ധമായ ചികിത്സരീതികളെയും ഇല്ലാതാക്കും. എം.ബി.ബി.എസ് യോഗ്യതയില്ലാത്തവര്‍ക്കും ആധുനിക വൈദ്യശാസ്ത്രമേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്ജ് കോഴ്സുകള്‍ വഴി അനുവാദം നൽകുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു. യുക്രെയ്നില്‍നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉടന്‍ നമ്മുടെ സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതില്ല. യുദ്ധം കാലങ്ങളോളമുണ്ടാകില്ല. മടങ്ങിച്ചെല്ലാനുള്ള സാധ്യത ഇല്ലാതെ വരുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതി. വാർത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവെന്, വൈസ് പ്രസിഡന്റ് ഡോ. ഗോപികുമാര്‍, ഡോ. ജോയ് മഞ്ഞില, ഡോ. എം.എന്‍. മേനോന്, ഡോ. എബ്രഹാം വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story