Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:39 AM IST Updated On
date_range 2 April 2022 5:39 AM ISTബോധവത്കരണത്തിന് വരരുത്; സിൽവർ ലൈൻ അനുകൂലികൾക്കെതിരെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ
text_fieldsbookmark_border
ചെങ്ങന്നൂർ: കെ-റെയിൽ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ, ഇനി ബോധവത്കരണത്തിന് വരരുതെന്ന് പോസ്റ്റർ പതിച്ച് പുന്തല നിവാസികൾ. വെൺമണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലാണ് പതിനഞ്ചോളം വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചത്. 'കെ-റെയിൽ അനുകൂലികൾ ബോധവത്കരണത്തിനായി വരരുത്' എന്നാണ് പോസ്റ്ററിൽ. വെൺമണി പഞ്ചായത്തിൽ 1.7 കിലോമീറ്റർ ഭാഗമാണ് നിർദിഷ്ട പദ്ധതിയിലുള്ളത്. 2.06 ഹെക്ടർ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും. പോസ്റ്റർ പതിച്ച വീടുകളിലുള്ളവർ പദ്ധതി വന്നാൽ ഇരകളാകുന്നവരാണ്. നേരത്തേ പുന്തലയിൽ വിശദീകരണത്തിനെത്തിയ സി.പി.എം നേതാക്കളെ അവിടത്തുകാർ തിരിച്ചയച്ചിരുന്നു. ഇതുവഴി പാത കടന്നുപോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വീടുകയറി വിശദീകരണത്തിനിടെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പറഞ്ഞതും വിവാദമായി. ഇദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്നാണ് പാർട്ടി നിലപാടെന്നാണ് സൂചന. രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കാൻ പറഞ്ഞതാകുമെന്നാണ് കരുതുന്നതെന്ന് ഏരിയ സെക്രട്ടറി എം. ശശികുമാറിന്‍റെ ന്യായീകരണം. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ ഒരുക്കമല്ലെന്നും വ്യക്തമാക്കിയ പ്രദേശവാസികൾ വിശദീകരണ ലഘുലേഖകൾ വാങ്ങാനും തയാറായിരുന്നില്ല. ഇതിന് ശേഷമാണ് പോസ്റ്റർ പതിച്ച് ചെറുത്തുനിൽപ് ശക്തമാക്കിയിരിക്കുന്നത്. APG SILVER LINE ചെങ്ങന്നൂർ പുന്തലയിൽ കെ-റെയിലിനെതിരെ പോസ്റ്റർ പതിച്ച വീടുകളിൽ ഒന്ന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story