Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:42 AM IST Updated On
date_range 28 March 2022 5:42 AM ISTപൊതുമരാമത്ത് ഉദ്യോഗസ്ഥന് മർദനമേറ്റ സംഭവം: പൊലീസ് പ്രതികളുമായി ഒത്തുകളിച്ചെന്ന് ആക്ഷേപം
text_fieldsbookmark_border
കോലഞ്ചേരി: പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി ആക്ഷേപം. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചേർത്തതിനൊപ്പം എഫ്.ഐ.ആറിൽ തിരുത്തൽ വരുത്തിയതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പ്രതികളായ ആൽബർട്ട് ചെറിയാൻ, ജിനു ജോർജ് എന്നിവർക്ക് അനുകൂലമായാണ് പുത്തൻകുരിശ് പൊലീസ് നിലപാട് സ്വീകരിച്ചതെന്നും പറയുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് ഓഫിസിലെ അസിസ്റ്റന്‍റ് എൻജിനീയർ എ. അസീമിന് മർദനമേറ്റത്. നിയമവിരുദ്ധമായി ബില്ലുകൾ മാറിനൽകണമെന്ന കരാറുകാരുടെ സമ്മർദത്തിന് വഴങ്ങാതെ വന്നതോടെയാണ് മർദിച്ചതെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
