Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിൽ :...

കെ-റെയിൽ : ഡി.വൈ.എഫ്.ഐക്കാർ ചെയ്യുന്നത് അടിമവേല -വി.ഡി. സതീശൻ

text_fields
bookmark_border
കൊച്ചി: കെ- റെയിൽ പദ്ധതി സംബന്ധിച്ച് ഡി.വൈ.എഫ്.ഐക്കാർ ചെയ്യുന്നത് അടിമവേലയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍മുഖം ചന്ദ്രനെ പോലെയെന്നു പാടിയ കൊട്ടാരം വിദൂഷകരുടെ റോളിലാണ് ഡി.വൈ.എഫ്.ഐയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുന്ന പദ്ധതിക്കെതിരെ അതിശക്തമായ നിലപാടെടുക്കേണ്ട യുവജനസംഘടനക്ക്​ ഇപ്പോള്‍ സ്വന്തം ശബ്ദമില്ല. അവര്‍ സില്‍വര്‍ ലൈന്‍ ബോധവത്​കരണത്തിന്റെ പേരില്‍ വീടുകള്‍ കയറുമ്പോൾ ഓരോ വീടുകളില്‍നിന്നും അവര്‍ക്കുള്ള മറുപടി കിട്ടും. സ്ഥലം നഷ്ടപ്പെടുന്നവരെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പദ്ധതി ബാധിക്കും. ശ്രീലങ്കക്ക്​ സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത്​. സി.പി.എമ്മിലും സി.പി.ഐയിലും ഇടതു മുന്നണിയിലെ ഘടകകക്ഷികളിലും ഇടതു സഹയാത്രികര്‍ക്കിടയിലും സില്‍വര്‍ ലൈനിനെതിരെ അതിശക്തമായ എതിര്‍പ്പുണ്ട്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്​ലാമി, വിമോചന സമരമെന്നുമൊക്കെ ആക്ഷേപിക്കുന്നത്. പദ്ധതിക്കെതിരെ കത്ത് നല്‍കിയ 33 പേരില്‍ ഭൂരിപക്ഷവും ഇടത് സഹയാത്രികരാണ്. രണ്ടാമത് കത്ത് കൊടുത്തത് അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കളുടെ മക്കളാണ്. അവരാരും വിമോചന സമരം നടത്തി പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വരുന്നവരല്ല. എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമോചന സമരമെന്ന് പറയുന്ന കോടിയേരി ഇടത് സഹയാത്രികര്‍ക്കാണ് മറുപടി നല്‍കേണ്ടത്. വിരുദ്ധമായ അഭിപ്രായങ്ങളെ കാണാനോ കേള്‍ക്കാനോ മുഖ്യമന്ത്രി തയാറല്ല. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ധിക്കാരവും ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. സാമൂഹിക ആഘാത പഠനവും സ്ഥലം ഏറ്റെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. സാമൂഹിക ആഘാത പഠനത്തിന്റെ തുടര്‍ച്ചയാണ് സ്ഥലം ഏറ്റെടുക്കല്‍. എന്നാല്‍, സാമൂഹിക ആഘാത പഠനത്തിന് മുമ്പേ എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ്​ മുഖ്യമന്ത്രി പറയുന്നത്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ടില്‍ ഒരു കമ്മിറ്റിയെ വെച്ച് അത് തള്ളാനും സ്വീകരിക്കാനുമുള്ള അധികാരം സര്‍ക്കാറിനുണ്ട്. എന്നാല്‍, ആ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ്​ തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കംമുതൽ ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story