Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:44 AM IST Updated On
date_range 24 March 2022 5:44 AM ISTതടിക്കകടവ് പാലത്തിൽ വഴിവിളക്കില്ല; അപകടങ്ങൾ പെരുകുന്നു
text_fieldsbookmark_border
കരുമാല്ലൂർ: തടിക്കകടവ് പാലത്തിൽ വഴിവിളക്കില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞയാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത് ഒടുവിലത്തെ സംഭവമാണ്. വിളക്ക് സ്ഥാപിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മിഴിയടച്ചു. പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ഇരുവശത്തെയും വിളക്കുകൾ തെളിയാത്തതുമൂലം കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കരുമാല്ലൂർ-കുന്നുകര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് പാലം സ്ഥിതി ചെയ്യുന്നത്. ഇരുപഞ്ചായത്തിന്‍റെയും മുന്നിൽ പലപ്രാവശ്യം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും വേഗം സോളാർ ലൈറ്റ് തെളിക്കണമെന്ന് കരുമാല്ലൂർ പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നജീബ് പള്ളത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പടം EA PVR thadikkakadavu palam 1 വിളക്കുകൾ ഇല്ലാതെ സ്ഥിതി ചെയ്യുന്ന തടിക്കകടവ് പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
