Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:43 AM IST Updated On
date_range 24 March 2022 5:43 AM ISTബസ് യാത്രക്കിടെ വീട്ടമ്മയുടെ പണവും ആഭരണവും കവർന്നു നഷ്ടപ്പെട്ടത് ചികിത്സക്കായി നാട്ടുകാർ സ്വരൂപിച്ച പണം
text_fieldsbookmark_border
പള്ളുരുത്തി: സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സ് അപഹരിച്ചു. പഴ്സിലുണ്ടായിരുന്ന 45,000 രൂപയും രണ്ടുപവൻ വരുന്ന വളയും ബാങ്ക് രേഖകളും നഷ്ടപ്പെട്ടു. വൈറ്റില സഹകരണ റോഡിൽ വലിയപറമ്പിൽ ഉഷയുടെ പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. ചികിത്സ കാര്യങ്ങൾക്കായി നെട്ടൂരിൽ മാതാപിതാക്കൾക്കൊപ്പമാണ് ഉഷ താമസിക്കുന്നത്. അഞ്ചുവർഷം മുമ്പ് ഭർത്താവ് മോഹനൻ മരിച്ചതോടെ ഉഷയുടെ ജീവിതം പ്രതിസന്ധിയിലാണ്. രണ്ടുമക്കളുടെ വിദ്യാഭ്യാസവും രോഗിയായ തന്‍റെ ചികിത്സയും വെല്ലുവിളിയായി. അംഗൻവാടിയിലെ ഹെൽപറായി ജോലിചെയ്യുന്ന ഉഷക്ക് കരളിന് ഗുരുതര തകരാറുണ്ട്. അടിയന്തരമായി ഓപറേഷൻ ചെയ്യണമെന്ന ഡോക്ടർമാരുടെ നിർദേശത്തെതുടർന്ന് നാട്ടുകാരുടെയും ഒപ്പം ജോലിചെയ്യുന്നവരുടെയും സഹായത്താൽ ചികിത്സക്കുള്ള പണം കണ്ടെത്തി ആശുപത്രിയിൽ അഡ്മിറ്റാകാൻ പോകുമ്പോഴാണ് കുണ്ടന്നൂരിനും എറണാകുളം വളഞ്ഞമ്പലത്തിനും ഇടയിൽ മോഷണം നടന്നത്. ബസിൽനിന്നിറങ്ങി ബാഗ് നോക്കിയപ്പോഴാണ് പണം പോയ വിവരമറിയുന്നത്. എറണാകുളം സൗത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story