Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേത്രങ്ങള്‍...

ക്ഷേത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സമയം നീട്ടി; ആനകളെ എഴുന്നള്ളിക്കാൻ നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം രൂപവത്കരിച്ച ജില്ല കലക്ടറുടെ അധ്യക്ഷതയിലുള്ള സമിതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി മേയ് 31 വരെ നീട്ടി. കോവിഡ് മൂലം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഉത്സവങ്ങള്‍ നടത്താനും ആനയെ എഴുന്നള്ളിക്കാനും ക്ഷേത്രാചാരങ്ങള്‍ നടപ്പാക്കാനും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ഇത് പരിഗണിച്ചാണ് സമയപരിധി നീട്ടാൻ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയത്. ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട വനം വകുപ്പിന്‍റെ സർക്കുലർ ഭേദഗതി ചെയ്യാനും തീരുമാനിച്ചു. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കരുത്, 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങളില്‍ മാത്രമേ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കാവൂ, 2012ല്‍ ഉണ്ടായിരുന്ന ആനകളുടെ എണ്ണം മാത്രമേ ഓരോ പൂരത്തിനും തുടര്‍വര്‍ഷങ്ങളിലുമുണ്ടാകാന്‍ പാടുള്ളൂ എന്നിങ്ങനെയാണ് സര്‍ക്കുലറിലെ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ മാറ്റി 'പരമ്പരാഗത ഉത്സവങ്ങളില്‍ ആനകളുടെ എണ്ണം വർധിപ്പിക്കുന്നതും പുതിയ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതും നിരുത്സാഹപ്പെടുത്തണം' എന്ന് ചേർത്താണ് സര്‍ക്കുലർ ഭേദഗതി ചെയ്യുക. എന്നാല്‍, കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആനകളെ എഴുന്നള്ളിക്കാൻ അനുമതി നല്‍കൂവെന്ന് മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story