Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:45 AM IST Updated On
date_range 23 March 2022 5:45 AM ISTചിറ്റാറ്റുകര പഞ്ചായത്ത് ബജറ്റ്: കാർഷിക മേഖലക്കും, മാലിന്യ നിർമാർജനത്തിനും പ്രാധാന്യം
text_fieldsbookmark_border
പറവൂർ: കാർഷിക മേഖലയുടെ വളർച്ചക്കും, മാലിന്യ നിർമാർജനത്തിനും ഊന്നൽ നൽകി ചിറ്റാറ്റുകര പഞ്ചായത്തിന്‍റെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 29.14 കോടി രൂപ വരവും, 28.83 കോടി ചെലവും, 30,07,645 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചു കൊണ്ടുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് പി.പി. അരൂഷ് അവതരിപ്പിച്ചത്. ഭൗമ താപനത്തിൽനിന്ന് പഞ്ചായത്തിനെ സംരക്ഷിക്കുന്നതിന് എല്ലാ വീടുകളിലും, തരിശുഭൂമികളിലും മരങ്ങൾ വെച്ചുപിടിപ്പിച്ച് ഭാവിക്കൊരു കുടമരം പദ്ധതി നടപ്പാക്കും. 18 വാർഡുകളിലും ജൈവ പച്ചക്കറികൾ ഉൽപാദിപ്പിക്കും. ഒരിനം വിള സമൃദ്ധി പദ്ധതിയിലൂടെ എല്ലാ വാർഡിലും കാർഷിക കൂട്ടായ്മകൾ രൂപവത്കരിക്കും. മുഴുവൻ വീടുകളിലും പ്ലാവിൻതൈകൾ നട്ട് പഞ്ചായത്തിനെ ചക്ക ഗ്രാമമാക്കും. ഔഷധ സസ്യോദ്യാനം ഒരുക്കും. എല്ലാ വാർഡുകളിലും ഹരിതകർമ സേന രൂപവത്കരിക്കും. സേനാംഗങ്ങളെ തൊഴിൽ ദാതാക്കളാക്കി മാറ്റുന്നതിനും പദ്ധതിയുണ്ട്. യോഗത്തിൽ പ്രസിഡൻറ് ശാന്തിനി ഗോപകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story