Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:45 AM IST Updated On
date_range 16 March 2022 5:45 AM ISTയുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
ആലുവ: ബിനാനിപുരം പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ . മുപ്പത്തടം പാലറ ഭാഗം മാതേലിപറമ്പ് വീട്ടിൽ അമൽ ബാബുവിനെയാണ് (25) ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ്കുമാർ ഗുപ്തയുടെ നിർദേശാനുസരണം ജില്ല പൊലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, കവര്‍ച്ചശ്രമം, മയക്കുമരുന്ന് കേസ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ബിനാനിപുരം, ആലുവ പൊലീസ് സ്‌റ്റേഷനുകളിലായി എട്ട് കേസ് ഇയാള്‍ക്കെതിരെയുണ്ട്. ജനുവരിയില്‍ ബിനാനിപുരം പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലും കവര്‍ച്ചക്കേസിലും പ്രതിയായതിനെത്തുടര്‍ന്നാണ് കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്തത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ ഇതുവരെ 40 പേരെ കാപ്പ നിയമപ്രകാരം അറസ്‌റ്റ് ചെയ്ത് ജയിലിലടച്ചു. 31 പേരെ നാടുകടത്തി. ക്യാപ്‌ഷൻ ea yas1 kappa amal അമൽ ബാബു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story