Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:37 AM IST Updated On
date_range 10 March 2022 5:37 AM ISTയുദ്ധഭൂമിയിൽനിന്ന് സുരക്ഷിതനായി സാൽവിൻ
text_fieldsbookmark_border
കൂത്താട്ടുകുളം: യുക്രെയ്നിൽനിന്ന് ഒലിയപ്പുറം വണ്ടാനത്ത് സാൽവിൻ സാബു (19) സുരക്ഷിതനായി നാട്ടിലെത്തി. യുക്രൈനിലെ വി.എൻ കറാസിൻ ഖാർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ മെഡിസിൻ വിദ്യാർഥിയാണ് സാൽവിൻ. തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. അഞ്ചുദിവസം ബങ്കറിലാണ് കഴിഞ്ഞത്. ഈ സമയം ഭക്ഷണവും വെള്ളവും മുടങ്ങാതെ ലഭിച്ചിരുന്നു. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഹംഗറിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തിയത്. കർഷകനായ സാബുവിന്റെയും ദക്ഷിണാഫ്രിക്കയിൽ നഴ്സായ മരിയയുടെയും മൂത്ത മകനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന എലിസബത്ത് സഹോദരിയാണ്. ഫോട്ടോ : യുക്രൈനിൽനിന്ന് സുരക്ഷിതമായി നാട്ടിലെത്തിയ ഒലിയപ്പുറം വണ്ടാനത്ത് സാൽവിൻ പിതാവ് സാബുവിനൊപ്പം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story