Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:21 AM GMT Updated On
date_range 5 March 2022 12:21 AM GMTസി.പി.എം സംസ്ഥാന കമ്മിറ്റി: ആലപ്പുഴക്ക് വിനയായത് വിഭാഗീയത
text_fieldsbookmark_border
ആലപ്പുഴ: വിഭാഗീയത ശക്തമായ ആലപ്പുഴയിലെ നേതാക്കൾക്ക് ശക്തമായ മുന്നറിയിപ്പായി സംസ്ഥാന കമ്മിറ്റിയിലെ പുനഃസംഘടന. പ്രമുഖ നേതാവ് ജി. സുധാകരനെ ഒഴിവാക്കിയതിനൊപ്പം ജില്ലയിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി ഒരാൾപോലും എത്തിയില്ല. 16 പുതുമുഖങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ ഇടം നൽകിയിട്ടും കേരളത്തിൽനിന്നുള്ള സി.പി.എമ്മിന്‍റെ ഏക ലോക്സഭ എം.പി എ.എം. ആരിഫിനെ പരിഗണിച്ചില്ല. മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റിൽ എത്തിയതാണ് ഏക മാറ്റം. ജില്ല സെക്രട്ടറി ആർ. നാസർ, സജി ചെറിയാൻ, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുകയായിരുന്നു. ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളിൽ അഞ്ചുപേരെ വി.എസ്. അച്യുതാനന്ദനൊപ്പം പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയെങ്കിലും സുധാകരനെ പരിഗണിച്ചില്ല. മത്സ്യത്തൊഴിലാളി സംഘടന സംസ്ഥാന നേതാവുകൂടിയായ പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. മറ്റിടങ്ങളിലെല്ലാം ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരിച്ചെങ്കിലും ആലപ്പുഴയിൽ നടന്നില്ല. സംസ്ഥാന സമ്മേളനത്തിനുശേഷം മതിയെന്നാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story