Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:49 AM IST Updated On
date_range 5 March 2022 5:49 AM ISTവീട് കുത്തിത്തുറന്ന് മോഷണം: പ്രതിയെ പഴനിയില്‍നിന്ന് പിടികൂടി
text_fieldsbookmark_border
(പടം) വൈറ്റില: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പഴനിയില്‍നിന്ന് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേപ്രക്കുഴി വടക്കേതില്‍ വീട്ടില്‍ സുനില്‍ ഗുപ്തയെയാണ്(42) പഴനി ബസ് സ്റ്റാൻഡിന് അടുത്തുള്ള ലോഡ്ജില്‍നിന്ന് മരട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജനും സംഘവും അറസ്റ്റ് ചെയ്തത്. വൈറ്റില ഹബ്ബിനടുത്ത് ആര്‍.എസ്.എ.സി റോഡിലുള്ള വിദേശമലയാളിയുടെ വീട്ടിലാണ് ഇയാൾ മോഷണം നടത്തിയത്. സ്വര്‍ണാഭരണങ്ങളും വിദേശകറന്‍സികളും, വിദേശവാച്ചുകളും ഉള്‍പ്പെടെ എട്ട് ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ 80 ഓളം മോഷണക്കേസുകളും പിടിച്ചുപറി കേസുകളുമുണ്ട്. വൈറ്റിലയില്‍നിന്ന് മോഷ്ടിച്ച മോഷണമുതലുകളില്‍ കുറച്ചുഭാഗം കോഴിക്കോട് വില്‍ക്കുകയും ബാക്കി വില്‍ക്കുന്നതിനായി പഴനിയില്‍ എത്തുകയുമായിരുന്നു. പ്രതി പാലക്കാട് ഉണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തിയെങ്കിലും മുങ്ങി. തുടര്‍ന്ന് പൊലീസ് സംഘം പഴനിയിലെത്തി ഇയാള്‍ താമസിച്ചുവന്നിരുന്ന ലോഡ്ജില്‍നിന്ന് പിടികൂടുകയായിരുന്നു. വൈറ്റിലയിലെ വീട്ടില്‍നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, വിദേശ കറന്‍സികളില്‍ കുറച്ചുഭാഗവും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിൽവാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ.മാരായ റിജിന്‍.എം തോമസ്, ജി. ഹരികുമാര്‍, സി.പി.ഒമാരായ അരുണ്‍രാജ്, പ്രശാന്ത് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. EC-TPRA-3 Arrest സുനില്‍ ഗുപ്ത

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story