Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെന്നിത്തലയുടെ...

ചെന്നിത്തലയുടെ നീക്കത്തിൽ നേതൃത്വത്തിന് അതൃപ്തിയെന്ന്; തള്ളി സുധാകരൻ

text_fields
bookmark_border
തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ രമേശ് ചെന്നിത്തല ഒറ്റയ്ക്ക് നീക്കം നടത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനമാണ് നേതൃത്വത്തിന് അസ്വസ്ഥത സൃഷ്ടിച്ചത്. സാധാരണ നിയമസഭയിലെ നിലപാടുകൾ പ്രതിപക്ഷനേതാവ് കൂടി ചേർന്ന് പാർലമെന്‍ററി പാർട്ടിയാണ് തീരുമാനിക്കുക. വിഷയം നേതൃത്വം ചെന്നിത്തലയെ ബോധ്യപ്പെടുത്തും. അതേസമയം ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസ് നേതൃത്വമെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെ.പി.സി.സിക്ക് അറിവില്ല. ഇത്തരം പരാതി കെ.പി.സി.സിയുടെ പരിഗണനയില്‍ വന്നിട്ടില്ല. വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെ.പി.സി.സി പരിശോധിക്കുമെന്നും സുധാകരന്‍ അറിയിച്ചു. വിവാദം മാധ്യമസൃഷ്ടിയാണെന്ന് ചെന്നിത്തലയും പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റുമായി നല്ല ബന്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ഉണ്ടായിരിക്കെ അവർ അറിയാതെ ചെന്നിത്തല നീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയല്ല, പാർലമെന്‍ററി പാർട്ടി നേതൃസ്ഥാപനത്തുനിന്ന് മാറിയ മുൻഗാമികളുടേതിൽനിന്ന് വ്യത്യസ്തമായ ശൈലി തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളൊക്കെ അന്തരീക്ഷത്തിലുണ്ട്. ഗവർണറും സർക്കാറും തമ്മിലെ ശീതയുദ്ധത്തിനിടെ രാഷ്ട്രപതിയുടെ ഡീലിറ്റ് വിഷയം ചെന്നിത്തല ഉയർത്തിയപ്പോൾ സർവകലാശാലകളിൽ രാഷ്ട്രീയ നിയമനം നടക്കുന്നുവെന്ന വിഷയത്തിന്‍റെ ശ്രദ്ധമാറി, വി.സി നിയമനത്തിൽ ഗവർണർക്ക് കത്തെഴുതിയ മന്ത്രി ബിന്ദുവിന്‍റെ നടപടി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് പകരം നിയമപോരാട്ടത്തിലെത്തിച്ച് ലോകായുക്തയിൽനിന്ന് തിരിച്ചടി വാങ്ങി തുടങ്ങിയ ആക്ഷേപങ്ങളൊക്കെ അണിയറയിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story